ഹൊറര്‍ ചിത്രമായ കണ്‍ജറിങ് 2 കാണുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം കാണാനില്ല. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ ശ്രീ ബാലസുബ്രഹ്മണ്യര്‍ തിയറ്ററില്‍ സിനിമ കണ്ടു കൊണ്ടിരുന്ന ആന്ധ്ര സ്വദേശിയാണ് മരിച്ചത്.
അടുത്ത ആശുപത്രിയിലെത്തിയ ഇയാളുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി തിരുവണ്ണാമലൈ മെഡിക്കൽ കൊളേജ് ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ അയച്ചിരുന്നു.
എന്നാല്‍ മൃതദേഹവും അതിനൊപ്പം ആശുപത്രിയിലേക്ക് പോയ ഇയാളുടെ സുഹൃത്തിനെയും കാണാനില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തിയറ്ററിൽ സിനിമ കാണുന്നതിനിടെ കുഴഞ്ഞു വീണ 65കാരനെ ആശുപത്രിയില്‍ എത്തിച്ചുവിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് മരണകാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പോസ്റ്റ്‌മാര്‍ട്ടം നിര്‍ദ്ദേശിക്കുകയായിരുന്നു.
മൃതദേഹം കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ സിനിമയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും വര്‍ധിക്കുകയാണ്. ദേശീയമാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും ഇത് വാർത്തയാക്കിയിട്ടുണ്ട്.