ADVERTISEMENT

വിക്കി കൗശല്‍-കത്രീന കെയ്ഫ് ജോഡികളുടെ വിവാഹത്തിനായി ജയ്പൂരും ബോളിവുഡും ഒരുങ്ങി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കായി കത്രീന കെയ്ഫും വിക്കി കൗശലും കുടുംബവും ജയ്പൂരിൽ എത്തിക്കഴിഞ്ഞു. ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരിക്കും ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താര വിവാഹം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച വിവാഹച്ചടങ്ങ്. ഡിസംബർ 7 മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്.

 

വിവാഹച്ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോൺ പ്രൈം വിഡിയോ സ്വന്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൺപത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹവിഡിയോയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. 2022 തുടക്കത്തിൽ വിവാഹവിഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം. 

 

ഇതിനു മുമ്പ് 2019 ൽ പ്രിയങ്ക ചോപ്ര–നിക്ക് ജൊനാസ് വിവാഹവിഡിയോയുടെ സംപ്രേക്ഷണാവകാശവും വൻ തുകയ്ക്കായിരുന്നു അമേരിക്കൻ ചാനൽ സ്വന്തമാക്കിയത്.

 

ചടങ്ങുകളെല്ലാം രഹസ്യമായി നടത്താനാണ് വിക്കി–കത്രീന ജോഡികളുടെ തീരുമാനം. നേരത്തേ നല്‍കിയിരിക്കുന്ന രഹസ്യകോഡുമായി മാത്രമേ വിവാഹ സ്ഥലത്തേക്ക് അതിഥികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കൂ.ഈ രഹസ്യകോഡ് പുറത്തു പറയില്ലെന്ന ഉടമ്പടിയിലും അതിഥികള്‍ ഒപ്പുവയ്ക്കണം. റിസോര്‍ട്ടിനുള്ളിലേക്ക് ഫോണ്‍ കൊണ്ടുപോവാനോ ഫോട്ടോ എടുക്കാനോ പാടുള്ളതല്ല.ഏഴ് വെള്ള കുതിരകള്‍ക്കൊപ്പമായിരിക്കും വരന്‍ വിവാഹവേദിയിലേക്കെത്തുക.

 

ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് ക്ഷണമുള്ളത്. ഷാറൂഖ് ഖാനും കബീര്‍ ഖാനുമൊക്കെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.സ്ഥലത്തെ സുരക്ഷയ്ക്കൊപ്പം തന്നെ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കും.നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നതുകൊണ്ട് തന്നെ ചടങ്ങുകളുടെ ചിത്രങ്ങളൊക്കെയും താരങ്ങള്‍ തന്നെ പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com