Activate your premium subscription today
കഴിഞ്ഞ മാസം ഇന്ത്യൻ ബോക്സിങ് കൗൺസിലിന്റെ അംഗീകൃത പ്രഫഷനൽ ബോക്സിങ് ലൈസൻസ് നേടിയ, ‘ക്വിന്റൽ ഇടിയുടെ നായകനെ’ന്ന് ആരാധകർ വിളിക്കുന്ന ആന്റണി വർഗീസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ദാവീദ്’ ഫെബ്രുവരി 14നു റിലീസിനൊരുങ്ങുകയാണ്. ബോക്സിങ് റിങ്ങിലെ ത്രസിപ്പിക്കുന്ന കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോവിന്ദ് വിഷ്ണുവാണ്. ‘ദാവീദി’ന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു ബോക്സിങ് മൽസരം സംഘടിപ്പിക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും. ‘ദാവീദ് ചാംപ്യൻഷിപ്പ്’ എന്നു പേരിട്ടിരിക്കുന്ന മത്സരത്തിൽ എട്ടു പ്രഫഷനൽ ബോക്സർമാർ റിങ്ങിലിറങ്ങും.
ധനുഷ് സംവിധാനം ചെയ്യുന്ന നിലാവുക്ക് എൻ മേല്‍ എന്നടി കോപം എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നായകനും അയാളുടെ രണ്ട് പ്രണയങ്ങളും ആണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ലിയോ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം.
താൻ നിർമിച്ച സിനിമയുടെ ബജറ്റ് നാലിരട്ടിയായിട്ടും പടം തിയറ്ററിൽ പരാജയപ്പെട്ടിട്ടും ഭാഗ്യം കൊണ്ട് തൊഴുത്തിലായില്ലെന്ന് നിർമാതാവ് അജിത് തലപ്പിള്ളി. തൊഴുത്തിലായിപ്പോകേണ്ട അവസ്ഥ ഉണ്ടായെന്നും എന്നാൽ ഗോകുലം മൂവീസ് സഹായിച്ചതുകൊണ്ട് താൻ രക്ഷപെട്ടെന്നും തുറന്നുപറയുകയാണ് അജിത് തലപ്പിള്ളി. സിനിമ നിർമിച്ച് ജീവിതം തകർന്ന ഒരു പ്രൊഡ്യൂസർ ഇപ്പോൾ തൊഴുത്തിലാണ് ജീവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിർമാതാവ് ജി. സുരേഷ്കുമാർ പറഞ്ഞിരുന്നു. സുരേഷ് കുമാർ പരാമർശിച്ചത് നിർമാതാവ് അജിത്ത് തലപ്പിള്ളിയെ ആണെന്നും രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യാണ് ആ സിനിമയെന്നും പലരും വെളിപ്പെടുത്തി. നിർമാതാവിനെ കടക്കെണിയിൽ ആക്കിയത് സംവിധായകൻ രതീഷ് പൊതുവാൾ ആണെന്ന രീതിയിൽ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവച്ചിരുന്നു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ‘സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയ്ക്ക് പിന്നിൽ സംഭവിച്ചതിനെപ്പറ്റി വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് അജിത് തലപ്പിള്ളി.
വീട്ടിൽ വച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഒരു ബോളിവുഡ് സെലിബ്രിറ്റിയുടെ വീടിന് ഇത്രയേ സുരക്ഷ ഉള്ളൂ? പരിക്കേറ്റ താരം എന്തിന് ഓട്ടോയിൽ ആശുപത്രിയിൽ പോയി? താരം ശരിക്കും ആക്രമിക്കപ്പെട്ടോ തുടങ്ങി പല തരത്തിലുള്ള ചോദ്യങ്ങളും സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായി. ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്ന് നടന്ന് ഇറങ്ങി വന്ന താരം വീണ്ടും ഏറെ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, അത്തരം ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
അക്രമിയുടെ കുത്തേറ്റ സമയത്ത് ആശുപത്രിയിൽ പോകുമ്പോൾ മകന് തൈമൂറിനെ കൂടെ കൂട്ടിയത് എന്തിനെന്ന് തുറന്നു പറഞ്ഞ് സെയ്ഫ് അലിഖാൻ. തന്റെ പരുക്കുകൾ കണ്ട് ‘പപ്പാ മരിക്കാന്‍ പോവുകയാണോ’ എന്ന് മകന് തൈമൂര്‍ ചോദിച്ചിരുന്നു എന്നാണ് സെയ്ഫ് പറയുന്നത്. ആ ദിവസം ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു എന്നാണ് സെയ്ഫ് പറയുന്നത്. ഡല്‍ഹി ടൈംസിന് നല്കിയ അഭിമുഖത്തിലാണ് സെയ്ഫ് ആക്രമണത്തെ കുറിച്ച് ആദ്യമായി മനസ് തുറന്നത്.
സ്വന്തം വസതിയിൽ വച്ച് തനിക്കു േനരെ ഉണ്ടായ ആക്രമണത്തെക്കുറിച്ചും ആ രാത്രിയിൽ നടന്ന മറ്റു സംഭവ വികാസങ്ങളെക്കുറിച്ചും വെളിപ്പെടുത്തി നടൻ സെയ്ഫ് അലിഖാൻ. ഡല്‍ഹി ടൈംസിന് നല്കിയ അഭിമുഖത്തിലാണ് സെയ്ഫ് ആക്രമണത്തെ കുറിച്ച് ആദ്യമായി മനസ് തുറന്നത്. ‘‘കരീന ഡിന്നറിന് പുറത്ത് പോയിരുന്നു. രാവിലെ ചില
നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരൻ ആശ്രിതാണ് വരൻ. ചെന്നൈയില്‍വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഇരുവരുടേതും പ്രണയവിവാഹമാണ്. വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടയാണ് തങ്ങൾ ഡേറ്റിങ് ആരംഭിച്ചതെന്നും ആശ്രിതിന് സിനിമാ മേഖലയുമായി ഒരു
അമിതമായ ബജറ്റും പ്രതിഫലവും ഉയർത്തി സിനിമകളെ സാമ്പത്തികമായി നഷ്ടത്തിലാക്കുന്ന സംവിധായകനും നായകനുമെതിരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്താന്‍ നിർമാതാക്കളുടെ അസോസിയേഷന് സാധിക്കില്ലേ എന്ന ചോദ്യവുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. കൊടൂര നഷ്ടം വരുത്തിയ സിനിമകളുടെ നായകനും, സംവിധായകനുമെല്ലാം വീണ്ടും വീണ്ടും
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും സത്യൻ അന്തിക്കാടും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും പൂജയിൽ പങ്കാളികളായി.
വിവാഹവിശേഷങ്ങൾ പങ്കുവച്ച് മതിവരാതെ കീർത്തി സുരേഷ്. വിവാഹദിനത്തിലെ കൂടുതൽ ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവച്ചു. തമിഴ് ശൈലിയിൽ മടിസാർ സാരി അണിഞ്ഞുള്ള ചിത്രങ്ങളും അമ്മ മേനകയുടെ വിവാഹസാരി ധരിച്ചുള്ള ചിത്രങ്ങളുമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മടിസാർ സാരിയിൽ താലി കെട്ടിയപ്പോൾ എന്ന അർത്ഥത്തിൽ ഹാഷ് ടാഗും കീർത്തി ചിത്രങ്ങൾക്കൊപ്പം ചേർത്തിരുന്നു.
‘എമ്പുരാന്’ സിനിമയിലെ ശിവദയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്ന ഗോവർധൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ശ്രീലേഖയായി ശിവദ സിനിമയിൽ എത്തുന്നത്. ലൂസിഫറിൽ ക്ളൈമാക്സിനടുത്ത് ഒരു ചെറിയ കഥാപാത്രമായെത്തിയ തനിക്ക് എമ്പുരാനിലും അതേ കഥാപാത്രമായി തുടരാൻ
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ട്രെയിലർ എത്തി. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്റഫ് നിർവഹിക്കുന്നു. ‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ‘ഇരട്ട’ എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ
സെയ്ഫ് അലിഖാനു നേരെ ഉണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകളും വിമർശനങ്ങളും ഉയരുന്നതിനിടെ പ്രതികരണവുമായി നടന്റെ ഭാര്യയും നടിയുമായ കരീന കപൂർ. കുടുംബമായി ജീവിക്കുന്നവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കരീന പറയുന്നത്. ജീവിതത്തിലെ ചില സാഹചര്യങ്ങളെക്കുറിച്ചുള്ള
‘പുഷ്പ 2’ സിനിമയുടെ വിജയാഘോഷ വേളയിൽ അണിയറ പ്രവർത്തകർക്കു സംഭവിച്ച അബദ്ധമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. റിലീസ് ചെയ്ത മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് കേരളത്തില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. പടം ഗംഭീരമാണെന്ന അഭിപ്രായങ്ങളെക്കാള്‍ മോശം പ്രതികരണങ്ങളാണ് കേരളത്തിലെ
മാതൃസ്നേഹത്തിന്റെ അ മുതൽ അം വരെ പറയുന്ന ചലച്ചിത്രമായ അം അഃ തിയറ്ററിൽ അമ്മ മനസ്സിന്റെ നോവു നിറയ്ക്കുകയാണ്. 200 നിർമാതാക്കൾ ഒത്തുചേർന്നപ്പോൾ പിറന്ന ചലച്ചിത്രമെന്ന കൗതുകവും ഇതിനുണ്ട്. അതുകൊണ്ടു തന്നെ ഓരോ ദിവസത്തെയും ചിത്രീകരണത്തിനു ശേഷം ഈ നിർമാതാക്കളുമായെല്ലാം ഗ്രൂപ്പ് ചാറ്റ് നടത്തിയിരുന്നത് രസകരമായ അനുഭവമായിരുന്നെന്ന് സംവിധായകൻ തോമസ് സെബാസ്റ്റ്യൻ പറയുന്നു. പതിനായിരം രൂപ മുതൽ 25 ലക്ഷം മുടക്കിയവർ വരെ നിർമാതാക്കളുടെ കൂട്ടത്തിലുണ്ട്. ചലച്ചിത്രരംഗത്തു തന്നെ അപൂർവമായ ഈ പരീക്ഷണത്തിൽ തോളോടു തോൾ ചേർന്നവർ നല്ല സംരംഭത്തിനൊപ്പം ചേർന്നു നിൽക്കാനായതിന്റെ സന്തോഷത്തിലാണ്. സിബി മലയിലിന്റെയും ബ്ലെസിയുടെയും അസിസ്റ്റന്റായിരുന്ന തോമസ് സെബാസ്റ്റ്യന്റെ നാലാമത്തെ ചിത്രമാണിത്.
നൂറിലേറെ തവണ പെണ്ണുകാണാൻ പോയ അമ്മാവനെ രണ്ടു മരുമക്കൾ ട്രോളുന്നതു കണ്ടു തിയറ്ററിൽ പ്രേക്ഷകർ നിറഞ്ഞു ചിരിക്കുകയാണ്. ഏറെക്കാലത്തിനു ശേഷം എല്ലാം മറന്നുള്ള ചിരിയാണ് എം.മോഹനൻ സംവിധാനം ചെയ്ത ‘ ഒരു ജാതി ജാതകം’ എന്ന ചിത്രം സമ്മാനിക്കുന്നത്. ജാതകപ്പൊരുത്തം ശരിയാകാത്തതിനാൽ കല്യാണം വൈകുന്ന ജയേഷ് എന്ന 38 വയസ്സുകാരന്റെ ജീവിതം നർമമുഹൂർത്തത്തിലൂടെ അവതരിപ്പിക്കുമ്പോൾ നായകൻ വിനീത് ശ്രീനിവാസനും തിരക്കഥാകൃത്ത് രാകേഷ് മണ്ടോടിയും ശരിക്കും ട്രോളുന്നത് അമ്മാവൻ മോഹനനെയാണ്.
മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സൂപ്പർ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ചേർന്ന് പുറത്തിറക്കിയത്. അരുൺ വൈഗ യാണ് UKOKയുടെ സംവിധായകൻ. ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ,
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ജോയിൻ ചെയ്തു. ഇന്ത്യയിലെ തന്നെ വിലപിടിപ്പുള്ള നായികയായ നയൻതാര മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലെത്തുന്നു. അൽഫോൻസ് പുത്രൻ ചിത്രമായ ‘ഗോൾഡ്’ ആണ് നയൻതാരയുടേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രം. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ൽ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്.
നാലു കോടി ബജറ്റിൽ തീർക്കേണ്ട സിനിമയുടെ ചിത്രീകരണം പൂർത്തിയാകാൻ 20 കോടി വേണ്ടി വന്നുവെന്നും, ചിത്രം പരാജയമായതിനെ തുടർന്ന് നിർമാതാവ് പാപ്പരായെന്നും വാദങ്ങൾ നിലനിൽക്കെ സിനിമയുടെ അണിറയപ്രവർത്തകന്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു. ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂരാണ് പുതിയ വിവരം പറഞ്ഞിരിക്കുന്നത്. സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ നിർമാതാവിനെ ചതിച്ചു എന്നുതന്നെയാണ് ബിനു വെളിപ്പെടുത്തുന്നത്.
‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകളാണെ’ന്ന് എഴുതിയത് ബെന്യാമിനാണ്. ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ അധികാരത്തിന്റെയോ പലതരം പ്രിവിലേജുകൾ അനുഭവിച്ചവരിൽ പലർക്കും അരികുവൽക്കരിക്കപ്പെട്ടു പോയ മനുഷ്യരുടെ ജീവിതങ്ങൾ പലപ്പോഴും കെട്ടുകഥകളായി മാത്രം അനുഭവപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. ജാതിയുടെ പേരിൽ കടുത്ത വിവേചനങ്ങളും ദുരഭിമാനക്കൊലകളും ഇപ്പോഴും നടക്കുന്ന ഒരു രാജ്യത്ത്, ജാതിയുടെ പേരിൽ മനുഷ്യർ തമ്മിൽ വിഭജനമില്ലെന്നും ജാതിരാഷ്ട്രീയം പറയുന്ന സിനിമകൾ പുതിയ കാലത്ത് ആവശ്യമില്ലെന്നുമാണ് സംവിധായകനും നടനും നിർമാതാവുമായ ഗൗതം മേനോൻ പറയുന്നത്. മാരി സെൽവരാജും പാ.രഞ്ജിത്തും വെട്രിമാരനും ടി.ജെ. ജ്ഞാനവേലുമൊക്കെ ജാതിരാഷ്ട്രീയത്തെ പ്രശ്നവൽക്കരിക്കുന്ന ശക്തമായ സിനിമകളെടുക്കുന്ന തമിഴകത്ത് നിന്നാണ് ഗൗതത്തിന്റെ വിമർശനം. ഗൗതത്തിന് അപരിചിതമായ, അദ്ദേഹം അനുഭവിച്ചിട്ടില്ലാത്ത ഒരു സാമൂഹിക ജീവിതം ഇല്ലെന്നും അത്തരം അവതരണങ്ങളെ സിനിമ തിരസ്കരിക്കണമെന്നും പറയുന്ന നിലപാടിനെയുമാണ് ഈ ലേഖനം പ്രശ്നവത്ക്കരിക്കുന്നത്.
പലരും നടന്ന വഴിയേ തന്നെയാണ് എംടിയും നടന്നു പോയത്. എന്നാല്‍ ആ നടപ്പിന് വേറിട്ട തലയെടുപ്പും ചലനങ്ങളുമുണ്ടായിരുന്നു. വടക്കന്‍ പാട്ട് കഥകളുടെ ദൃശ്യാവിഷ്കാരം മലയാളത്തിന് പുത്തരിയല്ല. ഉദയായും കുഞ്ചാക്കോയും എന്‍.ഗോവിന്ദന്‍കുട്ടിയും കണ്ട വടക്കന്‍ പാട്ടു കഥകളാണ് ഒരു കാലത്ത് മലയാളികള്‍ നിരന്തരമായി കണ്ടതും കേട്ടതും. പാണന്റെ പാട്ടുകളിലുടെ പരിചിതമായ കഥാതന്തുവിനെ കുറച്ച് മേമ്പൊടി ചേര്‍ത്ത് അണിയിച്ചൊരുക്കിയ അത്തരം സിനിമകള്‍ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി താരബാഹുല്യത്തിന്റെ പിന്‍ബലത്തില്‍ ഒരുക്കിയ കെട്ടുകാഴ്ചകള്‍ മാത്രമായിരുന്നു. വെറുതെ കണ്ട് രസിക്കാന്‍ പാകത്തിലുളള ഉപോത്പന്നങ്ങള്‍. ഒരു കാലത്ത് തിയറ്ററുകളില്‍ ആളെ നിറച്ച സിനിമകള്‍ എന്നതിനപ്പുറം ആവര്ത്തനമൂല്യം (റിപ്പീറ്റ് വാല്യൂ) അവയ്ക്കുണ്ടോ എന്ന് ചേദിച്ചാല്‍ ഉത്തരമില്ല. ഇന്ന് ആരും അത്തരം സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. അതിനാടകീയതയും അപക്വസമീപനങ്ങളും നാടകങ്ങളും ബാലെയും അടക്കമുളള സ്റ്റേജ് കലാരൂപങ്ങളൂടെ മൂഡ് പിന്തുടരുന്ന അത്തരം സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തി എന്ന ഏകകാരണത്താല്‍ സിനിമ എന്ന് വിളിക്കപ്പെട്ടു. എന്നാല്‍ എം.ടി. വാസുദേവന്‍ നായരുടെ കയ്യില്‍ കിട്ടിയപ്പോള്‍ വടക്കന്‍ പാട്ടിന്റെ നിറം മാറി. വീക്ഷണകോണുകള്‍ മാറി. എല്ലാവരും അറിയുന്ന ഒരു കഥാതന്തുവില്‍ നിന്ന് ആരും അറിയാത്ത ഒരു കഥാതന്തുവിലേക്കും കാഴ്ചപ്പാടുകളിലേക്കും ദാര്‍ശനികമായ ഉള്ക്കാഴ്ചകളിലേക്കുമുളള വിശുദ്ധ സഞ്ചാരമായിരുന്നു ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചിത്രം.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെത്തി മഹാകുംഭമേളയിൽ പങ്കെടുത്ത സന്തോഷം പങ്കുവച്ച് നടൻ ജയസൂര്യ. കുംഭമേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ കഴിയുന്ന മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജയസൂര്യ മനോരമ ഓൺലൈനിനോട് പറഞ്ഞു.
ആയിരം വട്ടം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു സമാന്തയുമായുള്ള വിവാഹമോചനമെന്ന് വെളിപ്പെടുത്തി നാഗ ചൈതന്യ. തങ്ങൾ ഇരുവരും ചേർന്നെടുത്ത വൈകാരിക തീരുമാനവുമായിരുന്നു വിവാഹമോചനം. രണ്ടുപേർക്കും രണ്ടു വഴിയാണ് നല്ലതെന്നെ ബോധ്യത്തോടെ മുന്നോട്ടുപോയി. എന്നെ എന്തിനാണ് തന്നെയൊരു ക്രിമിനലായി ആളുകൾ കാണുന്നതെന്ന്
ഒരു വടക്കൻ വീരഗാഥ വീണ്ടും ബിഗ് സ്ക്രീനിൽ കണ്ട് ജോമോൾ. ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചത് ജോമോളായിരുന്നു. ഉണ്ണിയാർച്ചയായി കസറുന്ന കുഞ്ഞു ജോമോളെ കണ്ട് നാണം കൊണ്ടു മുഖം പൊത്തുന്ന താരത്തിന്റെ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായി. കൊച്ചിയിലെ മൾട്ടിപ്ലക്സിലാണ് ജോമോൾ സിനിമ കാണാനെത്തിയത്. ചെറുപ്പത്തിൽ താൻ അഭിനയിച്ച സിനിമ വർഷങ്ങൾക്കു ശേഷം ഏറെ കൗതുകത്തോടെയാണ് ജോമോൾ കണ്ടത്. എന്താണ് അഭിനയം എന്ന് അറിയുന്നതിനും മുൻപ് ചെയ്ത സിനിമ ക്ളാസിക് ആയതും, ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്നതും വലിയ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് ജോമോൾ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സ്വന്തം അമ്മൂമ്മയെ കൈകളിൽ എടുത്തു നടന്നു വരുന്ന നടി സ്മിനുവിന്റെ വിഡിയോ ശ്രദ്ധ നേടുന്നു. ചട്ടയും മുണ്ടും ധരിച്ച അമ്മൂമ്മയെ സ്നേഹപൂർവം കൈകളിലെടുത്ത് വീട്ടിലേക്കു കയറുകയാണ് സ്മിനു. ബാല്യത്തിൽ തന്നെ എടുത്തുകൊണ്ടു നടന്ന അമ്മൂമ്മയോടുള്ള സ്നേഹം പങ്കുവയ്ക്കുന്ന കുറിപ്പിനൊപ്പമായിരുന്നു താരത്തിന്റെ വിഡിയോ. കുട്ടിക്കാലത്തു ലഭിച്ച സ്നേഹത്തിന്റെ ഓർമകൾക്ക് പകരം കൊടുക്കാൻ ഇതിലും വലുതായി ഒന്നുമില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു സ്മിനുവിന്റെ കുറിപ്പ്.
സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പരിഹാസവും അപമാനവും ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് സിനിമാതാരങ്ങൾ. തങ്ങളുടേതല്ലാത്ത കാരണങ്ങളുടെ പേരില്‍പോലും ട്രോൾ ആക്രമണം നേരിടേണ്ടി വരുന്നവരാണിവർ. അങ്ങനെ താരങ്ങളെ പരിസഹിച്ചുകൊണ്ടുള്ള വിഡിയോയ്ക്കു താഴെ നടൻ പ്രശാന്ത് അലക്സാണ്ടർ നല്കിയ മറുപടിയാണ് കയ്യടി നേടുന്നത്. മലയാള
തനിക്കല്ലാതെ മറ്റൊരാള്‍ക്ക് ഈ കഥാപാത്രം ഈ തലത്തില്‍ ചെയ്ത് ഫലിപ്പിക്കാന്‍ കഴിയില്ലെന്ന തോന്നല്‍ സൃഷ്ടിക്കും വിധത്തില്‍ ആ വേഷം അവതരിപ്പിക്കുക. ഇത്തരം അപൂര്‍വതകള്‍ ചരിത്രത്തില്‍ വിരളമായി മാത്രം സംഭവിച്ചിട്ടുളള ഒന്നാണ്. മലയാളത്തിലും അത്തരം അടയാളപ്പെടുത്തലുകള്‍ നടത്തിയ അഭിനേതാക്കള്‍ നന്നേ കുറവ്. ‘തകര’യിലെ ചെല്ലപ്പനാശാരിയും ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പനും എല്ലാം അതത് അഭിനേതാക്കളല്ലാതെ മറ്റൊരാള്‍ ചെയ്താല്‍ അത്രയും നന്നാവില്ല എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ഇവരെല്ലാം പരിണിതപ്രജ്ഞരായ നടന്മാര്. നാടകക്കളരികളില്‍ നിന്നടക്കം പരിശീലനം ലഭിച്ചശേഷം സിനിമയില്‍ വന്ന് പ്രതിഭ തെളിയിച്ചവര്‍. എന്നാല്‍ കന്നിചിത്രത്തില്‍ തന്നെ അത്തരമൊരു വിസ്മയം സൃഷ്ടിക്കാന്‍ കഴിഞ്ഞ പതിനെട്ടുകാരി പെണ്‍കുട്ടിയാണ് നദിയാ മൊയ്തു.
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'പൈങ്കിളി' സിനിമയുടെ ട്രെയിലർ പുറത്ത്. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. വലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. 'ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയുമായൊക്കെ വ്യത്യസ്ത
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്. 2025, ഏപ്രിൽ 10 നാണു ചിത്രത്തിന്റെ റിലീസ്. ലോകം മുഴുവൻ അന്നേ ദിവസം തന്നെ ചിത്രം പ്രദർശനത്തിനെത്തും. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം
നടൻ സുധീഷിന്റെ മൂത്ത മകനും നടനുമായ രുദ്രാക്ഷ് സുധീഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒൻപതു വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ‘കുട്ടി’യാണ് ഇന്നു വളർന്നു കൗമാരക്കാരനായിരിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ ‘കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പനിൽ’ പ്രധാന വേഷത്തിൽ ഗോകുൽ സുരേഷും. ‘പാപ്പൻ’ എന്ന സിനിമയ്ക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘ഒറ്റക്കൊമ്പൻ’. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിനൊപ്പമുള്ള വേഷത്തിലാകും ഗോകുലും എത്തുക.
ബേസിൽ ജോസഫ്-ജ്യോതിഷ് ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ‘പൊൻമാൻ’ സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. യഥാർഥവും രസകരവുമായ സിനിമയായിരുന്നു പൊന്‍മാനെന്നും ഇന്നുള്ളവരിൽ ബേസിലാണ് ഏറ്റവും മികച്ച ‘കൂളെസ്റ്റ് എവരിമാൻ ആക്ടർ’ എന്നും അനുരാഗ് കശ്യപ് കുറിച്ചു. ബേസിൽ ജോസഫും അനുരാഗ്
‘വേട്ടൈയ്യൻ’ സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തി നടൻ അലൻസിയർ. ഒരു ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നതെന്നും രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഒന്നിച്ച് അഭിനയിക്കാൻ സാധിക്കും എന്ന ആഗ്രഹത്തിലാണ് ആ സിനിമയ്ക്ക് ഡേറ്റ് നൽകിയതെന്നും അലൻസിയർ പറയുന്നു. ‘നാരായണീന്റെ
ജനുവരി മാസം മലയാളത്തിൽ സാമ്പത്തികമായി ഏറെ നഷ്ടം സംഭവിച്ച സിനിമയായി മാറി 4 സീസൺസ്. രണ്ടര കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളിൽ നിന്നും ആകെ ലഭിച്ച ഷെയർ വെറും പതിനായിരം രൂപയാണ്. നിർമാതാക്കളുടെ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്.ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ
നിർമാതാക്കളെ അവഗണിച്ചു സിനിമ നിർമിക്കുന്ന താരങ്ങളുടെ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നു സിനിമ സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ഭീമമായ പ്രതിഫലമാണു താരങ്ങളും ചില സാങ്കേതിക പ്രവർത്തകരും കൈപ്പറ്റുന്നത്. മലയാള സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജൂൺ ഒന്നു മുതൽ സിനിമാ സമരം.
മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സംയുക്ത സിനിമാ സംഘടനകളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഈ മാസം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ മുതല്‍മുടക്കും തിയറ്റർ കലക്ഷനും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ
മലയാള സിനിമ സാമ്പത്തികമായി തകർച്ചയുടെ വക്കിലെന്ന് സുരേഷ് കുമാർ. ജനുവരിൽ മാത്രം നഷ്ടം 110 കോടി. വിജയിച്ചത് ഒരേയൊരു ചിത്രം മാത്രം. പല നിർമ്മാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണുള്ളത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്ന് ജി സുരേഷ് കുമാർ പറഞ്ഞു. താരങ്ങൾ വാങ്ങുന്നത് അമിത പ്രതിഫലം, ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. ഇന്ന് നിർമാതാക്കളുടെ സംഘടനയിൽ നടന്ന സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ്.
ജി.ആർ. ഇന്ദുഗോപന്റെ തിരക്കഥയിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊന്മാൻ’ സിനിമയെ പ്രശംസിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ബേസിലിന്റെ മറ്റൊരു മികച്ച സിനിമയെന്നായിരുന്നു സഞ്ജു പ്രതികരിച്ചത്. മഞ്ജു വാരിയർ, മാല പാർവതി, സംവിധായകരായ ഡിജോ ജോസ് ആന്റണി, ജോഫിൻ ടി. ചാക്കോ, ലിജോ ജോസ്, ശ്രീധരൻ പിള്ള, ജിയോ ബേബി,
ഒരു വടക്കൻ വീരഗാഥയുടെ ഷൂട്ടിങ്ങിനിടയിൽ തുടയിൽ വാൾ കുത്തിക്കയറി മുറിവേറ്റ സംഭവം തുറന്നുപറഞ്ഞ് മമ്മൂട്ടി. കളരിപ്പയറ്റും കുതിരസവാരിയുമൊക്കെ ചെയ്യുന്ന യോദ്ധാവായി അഭിനയിച്ചെങ്കിലും കളരി പോലെയുള്ള ആയോധന മുറകളൊന്നും പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയുന്നതല്ല എന്ന് മമ്മൂട്ടി പറയുന്നു. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള ചുവടുകളും ശൈലികളും മാത്രമാണ് അന്ന് പരിശീലിച്ചത്. വാൾപയറ്റ് നടത്തുന്നതിനിടെ വാൾ ചാടി പിടിക്കുമ്പോൾ ഉന്നം തെറ്റി വാൾ തുടയിൽ കുത്തിക്കയറി, വലിയ വേദനയുണ്ടായിട്ടും അത് മറച്ചുവച്ച് ഷൂട്ടിങ് മുടങ്ങാതെ നോക്കി. വാൾ കുത്തിക്കയറിയ മുറിവിന്റെ പാട് ഇപ്പോഴും തന്റെ തുടയിലുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു വടക്കൻ വീരഗാഥ റീ റിലീസിനൊരുങ്ങവെ മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിൽ നടൻ രമേഷ് പിഷാരടിയോടുള്ള സംഭാഷണത്തിനിടെയാണ് വടക്കൻ വീരഗാഥയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവങ്ങൾ മമ്മൂട്ടി പറഞ്ഞത്.
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ച് ചരിത്രം തിരുത്തിക്കുറിച്ച ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമ റീ-റിലീസിനൊരുങ്ങുകയാണ്. വടക്കൻ പാട്ടുകളിൽ ആരോമൽ ചേകവരുടെ നെഞ്ചിൽ കത്തി താഴ്ത്തി ചതിച്ചു കൊന്ന ഉണ്ണിയാർച്ചയുടെ മുറച്ചെറുക്കനായ ചതിയൻ ചന്തു എങ്ങനെ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ നായകനായി എന്ന് പറയുകയാണ് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ രമേശ് പിഷാരടിയുമായി നടത്തിയ സംഭാഷണത്തിലാണ് താൻ എങ്ങനെ ചതിയൻ ചന്തുവായി അഭിനയിച്ചെന്നും ചന്തു എങ്ങനെ വീരപരിവേഷമുള്ള യോദ്ധാവായി ജനങ്ങളുടെ ഉള്ളിൽ കുടിയേറി എന്നുമുള്ള കഥകൾ മമ്മൂട്ടി തുറന്നു പറയുന്നത്.
നടി മിയ ജോർജിന്റെ സഹോദരി ജിനി പങ്കുവച്ച വിഡിയോ ശ്രദ്ധേയമാകുന്നു. മിയയുടെ പ്രസവശേഷം ആദ്യമായി കുഞ്ഞിനെ കാണാൻ ആശുപത്രിയിലേക്ക് പോകുന്നതും കുഞ്ഞുമായി വീട്ടിലേക്ക് വരുന്നതുമാണ് വിഡിയോയിൽ കാണാനാകുന്നത്. 2021 ലെ കോവിഡ് കാലത്തായിരുന്നു നടി മിയയ്ക്കും ഭർത്താവ് അശ്വിനും ആൺകുഞ്ഞ് പിറന്നത്. ഏഴാം മാസത്തിലാണ് മിയ കുഞ്ഞിന് ജന്മം നൽകിയത്. ലൂക്ക എന്നാണ് മിയയുടെ കുഞ്ഞിന്റെ പേര്.
നടൻ അപ്പ ഹാജയുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായി നടൻ കൃഷ്ണകുമാർ. 35 വർഷങ്ങളായുള്ള സ്നേഹബന്ധമാണ് ഹാജയുമായെന്നും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ് ഹാജയെ പോലുള്ള സുഹൃത്തെന്നും കൃഷ്ണകുമാർ പറയുന്നു. ‘‘ഹാജയും ഞാനും... കുറേ നാളുകൾക്കു ശേഷം ഇന്നലെ കാറിൽ ഒരു കറക്കം, കുറേ സംസാരം,
ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് റിലീസിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂലൈ 2 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ സ്റ്റാന്‍ഡ് എലോൺ സീക്വല്‍ ആയാണ് റീബര്‍ത്ത് എത്തുന്നത്.
കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ആരോഗ്യം ആനന്ദം' എന്ന പരിപാടിയുടെ അംബാസിഡറായി തിരഞ്ഞെടുത്തതിൽ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് നടി മഞ്ജു വാരിയർ. തന്റെ അച്ഛനും അമ്മയും കാൻസറിനെ അഭിമുഖീകരിക്കേണ്ടിവന്നതിനെപ്പറ്റി സംസാരിച്ച മഞ്ജു അച്ഛൻ
താടി ട്രിം ചെയ്ത മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ഏറെ നാളുകൾക്കു ശേഷമാണ് ഇത്തരം സ്റ്റൈലിൽ മോഹൻലാൽ എത്തുന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ മകന്റെ വിവാഹസൽക്കാരത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. ഇതുകൂടാതെ സർക്കാർ സംഘടിപ്പിച്ച പൊതുപരിപാടിയിലും ഇങ്ങനെയൊരു ചുള്ളൻ ലുക്കിൽ മോഹൻലാലിനെ കണ്ടതിലുള്ള ആവേശത്തിലാണ് ആരാധകർ.
അമ്മയുടെ പിറന്നാൾ ആഘോഷമാക്കി നടി ശ്രീലീല. കേക്ക് മുറിച്ചതിനു ശേഷം അമ്മയെ എടുത്ത് ഉയർത്തിയാണ് ശ്രീലീല സ്നേഹം പ്രകടിപ്പിച്ചത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് ശ്രീലീല അമ്മയെ എടുത്തുയർത്തിയത്. അമ്മയെ എടുത്തുയർത്താൻ മാത്രം കരുത്തയായെന്ന് കുസൃതിയോടെ പറയുന്ന താരത്തെയും വിഡിയോയിൽ
പി.പത്മരാജന് ട്രസ്റ്റിന്റെ 2024ലെ ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന് (25000 രൂപ, ശില്പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്കാരങ്ങള്‍. 2024ല്‍ സെന്‍സര്‍ ചെയ്തതോ റിലീസ് ചെയ്തതോ ഒ.ടി.ടികളില്‍
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ അഞ്ചാമത്തെ ഷെഡ്യൂൾ ആണ് കൊച്ചിയിൽ ഇപ്പോൾ നടക്കുന്നത്. നടി രേവതി ഉൾപ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. 2022ൽ പുറത്തിറങ്ങിയ ‘ഭൂതകാലം’
ബോളിവുഡിലെ ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നായ വെൽകം സിനിയമയ്ക്ക് മൂന്നാം ഭാഗം വരുന്നു. വെൽക്കം ടു ദ് ജംഗിൾ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടീസർ എത്തി. അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, അർഷാദ് വർസി, സുനില്‍ ഷെട്ടി, ദിഷ പഠാണി, രവീണ ടണ്ടോൻ, ലാറ ദത്ത, പരേഷ് റാവൽ തുടങ്ങിയ ഹിന്ദി സിനിമയിലെ പ്രധാന 24 താരങ്ങൾ
മഹാകുംഭമേളയിൽ പങ്കെടുത്ത് കെജിഎഫ് താരം ശ്രീനിധി ഷെട്ടി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്നും, വലിയ തയാറെടുപ്പുകളില്ലാതെ എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്നും ശ്രീനിധി പറഞ്ഞു. ശ്രീനിധി ഷെട്ടിയുടെ വാക്കുകൾ ഇങ്ങനെ: "പ്രയാഗ് എന്നെ ശരിക്കും
Results 1-50 of 10014