വളർത്തുനായയുടെ പിറന്നാൾ ആഘോഷിക്കുന്ന നമിതാ പ്രമോദിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കേക്ക് മുറിച്ച് നായക്കുട്ടിക്ക് കൊടുക്കുന്ന വിഡിയോ ആരാധകരും ഏറ്റെടുത്തു. ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്.
കാന്‍ഡില്‍ ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായില്‍ കേക്കു വെച്ചു കൊടുത്തും ബര്‍ത്ത് ഡേ പാര്‍ട്ടി നമിത ആഘോഷമാക്കി. എന്നാൽ ഇതിനും വിമർശനവുമായി ചിലർ രംഗത്തെത്തി.
പാവപ്പെട്ടവര്‍ കുറേപേര്‍ ഭക്ഷണമില്ലാതെ കിടക്കുന്നത് പുറത്തിറങ്ങിയാല്‍ മാത്രമേ കാണൂ എന്നും ആരാന്റെ പണം കയ്യിലുള്ളതിന്റെ അഹങ്കാരമാണെന്നും നടിയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി.
ഇപ്പോള്‍ തന്നെ സിനിമയില്‍ അവസരങ്ങള്‍ ഇല്ല. പണക്കൊഴുപ്പിന്റെ അഹങ്കാരം കുറച്ചുകഴിയുമ്പോള്‍ തന്നെ മാറിക്കോളും എന്നും ചിലര്‍ പറഞ്ഞു.
‘ഒന്നു പുറത്തോട്ടു ഇറങ്ങി നോക്ക്...ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും നിവർത്തിയില്ലാത്ത എത്രയോ പാവങ്ങൾ കിടപ്പുണ്ട്...അവർക്ക് വല്ലതും കൊടുക്ക്...എന്നിട്ട് വീഡിയോ എടുത്ത് ഇട്ടോ...നമ്മൾ ലൈക്ക് അടിക്കാം’.–എന്നാൽ ഈ വിമർശനം നമിതയെ ദേഷ്യം പിടിപ്പിച്ചു.
ആ വിമർശനത്തിന് മറുപടിയുമായി നമിത തന്നെ രംഗത്തെത്തി. പാവപ്പെട്ട ആളുകളെ സംരക്ഷിക്കാനും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാനും തനിക്കറിയാമെന്ന് നമിത പറഞ്ഞു. അങ്ങനെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യേണ്ട കാര്യം ഇല്ലെന്നും നടി വ്യക്തമാക്കി.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ലൗഡ്‌സ്പീക്കറില്‍ എല്ലാവരെയും അറിയിച്ച് ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും മൃഗങ്ങളെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും നമിത പറഞ്ഞു. ‘പോപ്പോ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ്. മനുഷ്യൻ മാത്രമല്ല ഈ ലോകത്ത് ഉള്ളത്. കണ്ണ് തുറന്നുനോക്കൂ.’ നമിത പറയുന്നു.