വര്‍ഷങ്ങള്‍ക്കുശേഷം അന്യഭാഷ ചിത്രത്തില്‍ അഭിനയിക്കുന്ന മമ്മൂട്ടിക്ക് ഗംഭീര വരവേല്‍പുമായി ആരാധകര്‍. തെലുങ്ക് ചിത്രം യാത്രയുടെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ അത്ഭുതപ്പെടുത്തി ആരാധകർ വരവേറ്റത്. മെഗാസ്റ്റാറിന്റെ പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്തുകൊണ്ടായിരുന്നു സ്വീകരണം. തനി കേരളീയ വേഷത്തിലാണ് മമ്മൂട്ടി സെറ്റിലെത്തിയത്.
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വൈഎസ്‍ആർ ആയി മമ്മൂട്ടി എത്തുന്നു. മഹി വി.രാഘവ് ആണ് സംവിധായകന്‍. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നു.
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.
1992ല്‍ കെ വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കീരണത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി തെലുങ്കിലെത്തുന്നത്. 1998ൽ പുറത്തിറങ്ങിയ റെയിൽവേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.