ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ഫെഫ്കയെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. നവമാധ്യമങ്ങളിലെ വിമർശനങ്ങളുടെ പേരിൽ ആഷിക്ക് അബുവിനോട് വിശീകരണം ചോദിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഷിക്ക് അബു ഫെഫ്കയിൽ തുടരുമെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ദിലീപ് വിചാരണയിലൂടെ കടന്ന് പോയി നിരപരാധിയാണെന്ന് കോടതി വിധിക്കും വരെ ദിലീപ് ഫെഫ്കയുടെ അംഗമായിരിക്കുകയില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദിലീപ് സംഘടനയില്‍ അംഗമായി തുടരുമെന്ന് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ സെക്രട്ടറി എം.സി. ബോബി അറിയിച്ചു. ദിലീപിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഉയരുന്ന വിവാദങ്ങളും പ്രശ്‌നങ്ങളും ഏറ്റവും അധികം പ്രതിസന്ധിയിലാക്കുന്നത് സിനിമാ മേഖലയെയാണ്. ഇക്കാര്യത്തില്‍ ഒരു വിവാദത്തിന് ഇടനല്‍കാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞു നടക്കേണ്ട കാര്യമില്ലെന്നും എം.സി. ബോബി അഭിപ്രായപ്പെട്ടു. .