നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്‌ജിയെ വേണമെന്ന നടിയുടെ ആവശ്യത്തിൽ കക്ഷി ചേരാൻ താരസംഘടനയായ 'അമ്മ'. സംഘടനയിലെ നടിമാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. നടിമാരായ ഹണി റോസ്, രചന നാരായണൻ എന്നിവരാണ് കക്ഷി ചേരുക. അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ഇരുവരും.
നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്നും തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണം എന്നുമാണ് ഇവരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ ആക്രമിക്കപ്പട്ട നടിയും കോടതിയില്‍ ഉന്നയിച്ചിരുന്നു. നടിയെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ഹണി റോസും രചനാ നാരായണ്‍ കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നത്. കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്
കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. ആ സാഹചര്യത്തിലും അക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ് എന്നായിരുന്നു അമ്മ പറഞ്ഞത്.
കേസില്‍ വനിതാ ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള അക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് വിധി വരുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് നടികള്‍ കൂടി നടിക്കുവേണ്ടി കക്ഷി ചേര്‍ന്നിരിക്കുന്നത്.