Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീമൻ വരും; പ്രശ്നങ്ങൾ പരിഹരിച്ചു: ശ്രീകുമാര്‍ മേനോൻ

randamoozham-mohanlal

രണ്ടാംമൂഴം സിനിമയുമായി മുന്നോട്ടുപോകുമെന്ന് സംവിധായകന്‍ വി.എ. ശ്രീകുമാര്‍മേനോന്‍. എം.ടി വാസുദേവന്‍ നായരുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു. ചിത്രീകരണം തുടങ്ങുന്ന സമയവുമായി ബന്ധപെട്ട ആശയകുഴപ്പമാണ്  ഉണ്ടായിരുന്നത്. ഇക്കാര്യം എം.ടിയെ ബോധ്യപെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങി 2020 ല്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതും ശ്രീകുമാര്‍ മേനോന്‍  വ്യക്തമാക്കി.

രണ്ടാമൂഴം സിനിമയാക്കുന്നത് വിലക്കി കോഴിക്കോട് മുന്‍സിഫ് കോടതി വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കരാര്‍ പ്രകാരമുള്ള സമയത്ത് സിനിമയുടെ ചിത്രീകരണം തുടങ്ങിയില്ലെന്ന എം.ടി യുടെ പരാതിയിലായിരുന്നു കോടതി നടപടി

എംടി പറഞ്ഞത് –വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ‌് തിരക്കഥ ഒരുക്കിയത‌്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ല.. നാലുവർഷം മുമ്പാണ‌് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത‌്. തുടർന്ന‌് മലയാളം, ഇംഗ്ലീഷ‌് തിരക്കഥകൾ നൽകി.  മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ  കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

മഹാഭാരതത്തിൽ നിന്ന് വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻനായർ പിൻമാറുന്നതിനെ കുറിച്ചോ തിരക്കഥ തിരികെ വാങ്ങുന്നതിനെ കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്ന് രണ്ടാമൂഴത്തിന്റെ നിർമാതാവ് ഡോ. ബിആർ ഷെട്ടി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷെട്ടിയുടെ വാക്കുകള്‍. തിരക്കഥ ആരുടേതാണ് എന്നുളളത് എന്റെ വിഷയമല്ല.  മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നിൽ  അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം അഭിമുഖത്തിൽ ഷെട്ടി പറഞ്ഞു.