Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന്റെ കുസൃതിയും മോഹൻലാലിന്റെ ആക്​ഷനും; കൊച്ചുണ്ണിയുടെ മെയ്ക്കിങ് വിഡിയോ പുറത്ത്

kochunni-making-video

ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ ഗംഭീര മെയ്ക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ബോളിവുഡ് സിനിമകളുടെ ശൈലിയിലാണ് സിനിമയുടെ മെയ്ക്കിങ് വിഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ അഭിപ്രായവും അനുഭവങ്ങളും വിഡിയോയിൽ കാണാം. സംവിധായകൻ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളുടെ കഷ്ടപ്പാടും അവർ എടുത്ത പ്രയത്നവും വിഡിയോയിലൂടെ മനസ്സിലാകും.

Making of Kayamkulam Kochunni Featurette | Nivin Pauly | Mohanlal | Rosshan Andrrews|Gokulam Gopalan

നിവിൻ പോളിയുടെ അർപണബോധത്തെക്കുറിച്ച് മോഹൻലാൽ പ്രശംസിക്കുന്നതും വിഡിയോയിൽ കാണാം. തന്നെ പോലെ ഒരു സീനിയര്‍ നടന്‍ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തിലെത്തിയാല്‍ തന്റെ ഇമേജിന് കോട്ടമുണ്ടാകുമെന്നൊന്നും നിവിന്‍ കരുതിയില്ലെന്നും ചിത്രത്തെക്കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിച്ചതെന്നും മോഹൻലാൽ പറഞ്ഞു.

‘നിവിൻ പോളി പ്രതീക്ഷയുള്ളൊരു നടനാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും അദ്ദേഹത്തിന്റെ സിനിമകൾ വിജയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സിനിമയിൽ തീരെ ചെറിയൊരു വേഷം ചെയ്യുന്ന വലിയ ആക്ടർ, വലിയ ആക്ടർ എന്ന് ഞാൻ എന്നെതന്നെ പറയുകയല്ല, കുറച്ച് കൂടി സീനിയർ ആയുള്ള താരം. അങ്ങനെയൊരാൾ വരുന്ന സമയത്ത് പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും. അയാൾ വേണ്ട അല്ലെങ്കിൽ നായകകഥാപാത്രം കുറച്ചുമോശമായേക്കാം എന്നിങ്ങനെയുള്ള ചിന്തകൾ. നിവിന് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല,അദ്ദേഹം റോഷനുമായി ചേർന്ന് ആ സിനിമയുടെ വിജയത്തെക്കുറിച്ചാണ് ആലോചിച്ചത്. അതുതന്നെയാണ് ഞാനും ആലോചിച്ചത്. നിവിന്റെ സിനിമാജീവിതത്തിലെ നാഴികക്കല്ല് ആണ് കായംകുളം കൊച്ചുണ്ണി.നിവിനും റോഷനുമാണ് എന്നെ ഈ സിനിമയിലേയ്ക്കു വിളിക്കുന്നത്. ആ സിനിമയ്ക്ക് ഈ കഥാപാത്രം ഗുണകരമാകും എന്ന വിശ്വാസം അവർക്കൊപ്പം ഉണ്ടായിരുന്നു.’–മോഹൻലാൽ പറഞ്ഞു.

ലാലേട്ടൻ പന്ത്രണ്ട് ദിവസം മാത്രമാണ് സെറ്റിലുണ്ടായിരുന്നുള്ളുവെങ്കിലും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അതെന്ന് നിവിന്‍ പോളി പറഞ്ഞു. സ്ക്രിപ്റ്റിൽ എഴുതിയ ഇത്തിക്കരപക്കിയേക്കാൾ അദ്ദേഹം ആ കഥാപാത്രത്തെ ഗംഭീരമാക്കിയെന്നും നിവിൻ പറയുന്നു.