ADVERTISEMENT

പൃഥ്വിരാജ് നായകനാകുന്ന സയന്‍സ് ഫിക്‌ഷന്‍ ത്രില്ലർ നയന്‍ ഫെബ്രുവരി ഏഴിന് തിയറ്റുകളിെലത്തുകയാണ്. മികച്ച സാങ്കേതികത്തികവിലൊരുങ്ങുന്ന ചിത്രം റിലീസിനു മുമ്പേ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. നയൻ സിനിമയുടെ കഥ പ്രവചിച്ച് സമ്മാനം നേടാൻ ഇതാ പ്രേക്ഷകർക്ക് ഒരു അവസരം. മനോരമ ഓൺലൈനും സോണി പിക്ചേർസും ചേർന്നാണ് ഇൗ മത്സരം സംഘടിപ്പിക്കുന്നത്.

 

നയൻ സിനിമയുടെ പ്രമേയം എന്തായിരിക്കുമെന്ന് പ്രവചിച്ച് customersupport@mm.co.in എന്ന ഇമെയിൽ ഐഡിയിൽ Nine Himalayan Contest എന്ന സബ്ജെക്ട് ലൈൻ വെച്ച് അയച്ചുതരുക. സിനിമയുടെ കഥ 10 വാചകങ്ങളിൽ കൂടാതെ വേണം എഴുതി അയക്കാൻ. സിനിമയുടെ യഥാർഥ കഥയുമായി ഏറ്റവുമധികം സാമ്യതയുള്ള പ്രവചനങ്ങൾക്ക്  നയൻ സിനിമാ സ്പെഷൽ ഹിമാലയൻ സാൾട്ട് ലാംപ് സമ്മാനമായി ലഭിക്കും.

 

‘ഈ ലോകത്തിനുമപ്പുറം’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ഒൻപത് ദിവസങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്. 

ഹൊറർ, സൈക്കളോജിക്കൽ, ത്രില്ലർ, സയൻസ് ഫിക്‌ഷൻ എന്നീ തലങ്ങളിലെല്ലാം നയൻ പ്രേക്ഷകർക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്. വിഎഫ്എക്‌സിനു കൂടുതൽ പ്രാധാന്യം നല്‍കുന്നു.

 

പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് ആണ്. ദുൽക്കർ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയൻ.

 

പൃഥ്വിക്കൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹൻദാസ് എന്നിവരാണ് നായികമാർ. പ്രകാശ് രാജ്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങൾ. ഹിമാചൽ പ്രദേശ് പ്രധാന ലൊക്കേഷനാകുന്നു.

 

സിനിമയുടെ തിരക്കഥയും ജെനുസ് തന്നെ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റർ ഷമീർ മുഹഹമ്മദ്. ആർട് ഗോകുൽ ദാസ്. പശ്ചാത്തലസംഗീതം ശേഖർ മേനോ‍ൻ. കോസ്റ്റ്യൂം സമീറ സനീഷ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com