ADVERTISEMENT

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വിശ്വസിച്ചതിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാര്‍ കേരളത്തിൽ യുഡിഎഫിനെ വിജയിപ്പിച്ചതെന്ന് ഇന്നസന്റ്. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

ജനങ്ങളുടെ സ്വപ്‌നം പൊലിഞ്ഞതില്‍ തനിക്ക് സഹതാപം മാത്രമേ ഉള്ളൂ. മോദിക്കെതിരായ തരംഗമാണ് കേരളത്തിലുടനീളം ഉണ്ടായത്. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിലയുറപ്പിച്ചുവെന്നും അതാണ് തന്റെയും എല്‍ഡിഎഫിന്റെയും പരാജയത്തിന് കാരണമായതെന്നും ഇന്നസന്റ് കൂട്ടിച്ചേർത്തു.

 

ചാലക്കുടിയില്‍ 1,32,274 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിനാണ് ബെന്നി ബെഹനാന്‍ വിജയിച്ചത്. 473444 വോട്ടുകൾ ബെഹനാൻ നേടിയപ്പോൾ ഇന്നസന്റിന് 341170 വോട്ടുകളാണ് ലഭിച്ചത്.

 

2014ല്‍  കോണ്‍ഗ്രസിലെ അതികായനായ പി സി ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസന്റ് ലോക്സഭയിൽ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com