ADVERTISEMENT

അമ്മയാകുന്ന സന്തോഷം പങ്കുവച്ച് നടി ശ്രുതി ഹരിഹരൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഈ വാർത്ത ആരാധകരുമായി പങ്കുവച്ചത്. നിറവയറിൽ നിൽക്കുന്ന തന്റെ ചിത്രവും നടി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയുണ്ടായി. നടനും നര്‍ത്തകനുമായ രാംകുമാറാണ് ശ്രുതിയുടെ ഭര്‍ത്താവ്. 

 

മലയാളിയായ ശ്രുതി ഹരിഹരന്‍ സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സോളോ, നിപുണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മീ ടു ക്യാംപെയ്നിന്റെ ഭാഗമായി നടൻ അർജുനെതിരെ ശ്രുതി ലൈംഗികാരോപണം ഉന്നയിച്ചത് വലിയ ചർച്ചയായിരുന്നു. നിപുണൻ സിനിമയുടെ സെറ്റിൽവച്ച് അർജുൻ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ പരാതി.

 

ഈ കേസിനിടെയാണ് നടി വിവാഹിതയാണെന്ന വാർത്ത സിനിമാലോകം അറിയുന്നതും.  സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് മുന്‍പ്‌ പ്രചരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിരസിച്ച് നടി രംഗത്ത് വന്നിരുന്നു. വാര്‍ത്തകളില്‍ സത്യമില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് എല്ലാവരോടും തുറന്ന് പറയുമെന്നും അന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു.

 

അര്‍ജുനെതിരെ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഇങ്ങനെയൊരു വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾ ആ വാർത്ത തന്നെ ഞെട്ടിച്ചെന്നായിരുന്നു ശ്രുതിയുടെ പ്രതികരണം.

 

രഹസ്യമായി വിവാഹംകഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ബന്ധങ്ങള്‍ തുറന്നുപറയുന്ന ആളാണ് താനെന്നുമായിരുന്നു നടി നൽകിയ മറുപടി. സിനിമയിൽ എത്തുന്നതിന് മുമ്പേ റാം കുമാറിനെ അറിയാമെന്നും വിവാഹം കഴിക്കുന്ന സമയത്ത് എല്ലാവരെയും അറിയിക്കുമെന്നുമായിരുന്നു നടി പറഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ നടിമാർക്ക് സിനിമയിൽ അവസരം കുറയുമെന്ന ഭയംകൊണ്ടാണ് ശ്രുതി തന്റെ വിവാഹക്കാര്യം മറച്ചുവെച്ചതെന്നാണ് വിമർശകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com