മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന അച്ഛനമ്മമാർ: പാർവതി
Mail This Article
മിസ് കുമാരി പുരസ്കാരം നേടി നടി പാർവതി സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകൾ എല്ലാ മക്കൾക്കും അച്ഛനമ്മമാർക്കും പ്രചോദനമാണ്. 'മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും' എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതിയുടെ പോസ്റ്റ്.
കഴിഞ്ഞ ദിവസം നടി മിസ് കുമാരി യുവപ്രതിഭാ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
കോഴിക്കോട്ടുകാരിയായി ജനിച്ച് തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന പാര്‍വതിയുടെ അച്ഛന്‍ പി വിനോദ്കുമാറും അമ്മ ടി കെ ഉഷാകുമാരിയും വക്കീല്‍മാരാണ്. പാര്‍വതിക്ക് കരുണാകരന്‍ എന്നൊരു സഹോദരന്‍ കൂടിയുണ്ട്.
ഉയരെ, വൈറസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന വർത്തമാനമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും, ദേശീയ ചലച്ചിത്ര അവാർഡിലെ ജൂറി പ്രത്യേക പരാമർശവും പാർവതി നേടിയിട്ടുണ്ട്.