ADVERTISEMENT

സായ്കുമാറുമൊത്തു കേട്ട വിവാദത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ബിന്ദു പണിക്കർ. വനിതക്കു നല്‍കിയ അഭിമുഖത്തിലാണ് ബിന്ദു പണിക്കർ മനസു തുറന്നത്. 

 

''ബിജുവേട്ടൻ മരിച്ചിട്ട് ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാൻ. ആയിടെ സായിയേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് നിർബന്ധിച്ച് അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടിൽ പ്രചരിക്കുന്ന വാർത്തകൾ അറിഞ്ഞത്. ഷോയ്ക്ക് ഞങ്ങൾ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി.’’

 

‘‘പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്നു സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്നായിരുന്നു എന്‍റെ മറുപടി. അവർക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്. ആറു മാസം മുന്‍പ് 2019 ഏപ്രിൽ 10 നാണ് വിവാഹം റജിസ്റ്റർ ചെയ്തത്. ഒന്നും ഒളിച്ചിട്ടില്ല, ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല''.

 

യാദൃച്ഛികമായി ഇരുവരും ഒരേ സ്ഥലത്ത് താമസം തുടങ്ങിയതിനെക്കുറിച്ച് സംസാരിച്ചത് സായ് കുമാറാണ്:  ''അബാദിന്‍റെ ഫ്ലാറ്റിനെക്കുറിച്ച് അന്വേഷിച്ചു ചെന്നപ്പോൾ യാദൃശ്ചികമായാണ് ബിന്ദുവും അവിടെ വന്നത് ഫ്ലാറ്റ് അന്വേഷിച്ച് വന്നതാണ്. സംസാരിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോൾ ഓഫിസിലെ പയ്യൻ ഒരു ചോദ്യം, ‘രണ്ടുപേർക്കും കൂടി ഒരു അഡ്രസ് അല്ലേ വേണ്ടതെന്ന്. ‘അല്ല അനിയാ... ഒന്നാകുമ്പോൾ പറയാം’ എന്നു ഞാനും തമാശയാക്കി.

 

ബിന്ദുവിന് നാലാം നിലയിലും എനിക്ക് മൂന്നാം നിലയിലും ഫ്ലാറ്റ് ലഭിച്ചു. യാദൃച്ഛികമായി വന്ന ആ 'ബിന്ദു'വിനെയാണ് എല്ലാവരും കൂടി പറഞ്ഞ് ഇങ്ങനെ ആക്കിയത്. 2009 ൽ തുടങ്ങിയ വിവാഹമോചനക്കേസ് അവസാനിച്ചത് 2017 ലാണ്. അതിനു ശേഷമാണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്''.

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com