ADVERTISEMENT

വിവാഹ വാർഷികത്തിൽ ഇന്ദ്രജിത്തിനോടുള്ള പ്രണയം പങ്കുവെച്ച് പൂര്‍ണിമ. പഴയ ഓർമകളും ചിത്രവും പങ്കുവെച്ചാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പതിനേഴാം വിവാഹവാർഷികത്തിൽ അമ്മ മല്ലിക സുകുമാരൻ വർഷങ്ങൾക്ക് മുൻപ് പകർത്തിയ ചിത്രമാണിത്.

 

indrajith-2

‘അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ​ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്.’ 

poornima-mallika

 

poornima-ee

‘ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അദ്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ. ’–പൂർണിമ കുറിച്ചു. 

 

പൂർണിമയുടെ കുറിപ്പിനു താഴെ മല്ലിക സുകുമാരൻ ഉൾപ്പെടെയുള്ളവർ ആശംസകളുമായി എത്തി. ശ്രിന്ദ, അഹാന, അപൂർവ ബോസ്, രഞ്ജിനി ജോസ്, അഭയ ഹിരൺമയി തുടങ്ങിയവരും ആശംസകൾ അറിയിച്ചു. നാത്തൂന് ഒരുപാട് സ്നേഹം എന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എഴുതിയിട്ടുണ്ട്.

 

പൂർണിമയുടെ പിറന്നാളും ഇതേദിവസം തന്നെയാണ്. പ്രിയതമയ്ക്ക് വിവാഹാശംസകളും പിറന്നാൾ ആശംസകളും നേർന്ന് ഇന്ദ്രജിത്തും രംഗത്തുവന്നു. 2002 ഡിസംബർ 13നാണ് ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com