ഈ ‘താരങ്ങള്‍ക്ക്’ മുമ്പില്‍ ഞങ്ങള്‍ക്ക് അര്‍ഹതയില്ലേ?: വിദ്യുത് ജംവാൽ
Mail This Article
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ വിവേചനത്തിനെതിരെ നടന്‍ വിദ്യുത് ജംവാല്‍. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന പുതിയ സിനിമകളുടെ പ്രഖ്യാപന പരിപാടിയില്‍ നിന്നും തന്റെ സിനിമയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വിദ്യുതിന്റെ പ്രതികരണം. വിദ്യുത് ജമാലിന്റേതടക്കം ഏഴ് സിനിമകളുടെ റിലീസാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പ്രഖ്യാപിക്കാനിരുന്നത്.
എന്നാല്‍ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവരുടെ സിനിമകള്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് മാത്രമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ തങ്ങളുടെ പരസ്യത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഒരു വലിയ അറിയിപ്പ് തന്നെയാണ്. ഏഴ് സിനിമകള്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും അഞ്ച് എണ്ണത്തിന് മാത്രമേ പ്രഖ്യാപനത്തിന് അര്‍ഹതയുള്ളു. 2 സിനിമകള്‍ക്ക് അറിയിപ്പോ ക്ഷണമോ ഇല്ല. ഈ ‘സൈക്കിള്‍’ തുടരുന്നു.’–എന്നാണ് വിദ്യുതിന്റെ ട്വീറ്റ്.
വിദ്യുത് ജംവാലിന്റെ ‘ഖുദാ ഹാഫിസ്’ ചിത്രമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യാനിരുന്നത്. കുണാല്‍ കെമ്മു ഒരുക്കിയ ‘ലൂട്ട്കേസ്’ ആണ് ഡിജിറ്റല്‍ സ്ട്രീമിംഗിനൊരുങ്ങിയ മറ്റൊരു ചിത്രം.
അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, ആലിയ ഭട്ടിന്റെ സഡക്ക് 2, അഭിഷേക് ബച്ചന്റെ ബിഗ് ബുൾ, അജയ് ദേവ്ഗണിന്റെ ഭുജ് എന്നീ ചിത്രങ്ങളാണ് ഈ രണ്ട് ചിത്രങ്ങൾക്കൊപ്പം റിലീസിനെത്തുന്ന മറ്റ് സിനിമകൾ.