ADVERTISEMENT

ഇവര് പിള്ളേരല്ലേ,  എന്തിനാണ് അമ്മയുടെ മീറ്റിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവരുന്നത്..? നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ മലയാളി കേട്ട് പരിചയിച്ച ശൈലിയിൽ ചോദ്യത്തിന് ഇങ്ങനെ മറുപടി നൽകിയത് അന്തരിച്ച നടൻ സുകുമാരൻ. അന്ന് അച്ഛനൊപ്പം അമ്മയുടെ മീറ്റിങ്ങിന് പോയ ആ രണ്ടുകുട്ടികളും അന്ന് സുകുമാരൻ തമാശയ്ക്ക് പറഞ്ഞ വാക്ക് സത്യമാക്കി. സിനിമയുടെ എല്ലാ മേഖലകളും പൃഥ്വിരാജും ഇന്ദ്രജിത്തും ഓടി കയറുമ്പോൾ ബാലചന്ദ്രമേനോന്റെ ഫിൽമി ഫ്രൈഡേയിലെ പുതിയ ലക്കത്തിൽ സുകുമാരനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ്. 

 

‘അമ്മയുടെ ജനറൽ ബോഡി നടക്കുന്ന സമയം, സുകുമാരൻ വരുന്നു. മിക്കവാറും മുണ്ടും ഷർട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആൺമക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങിൽ കൊണ്ടുവന്നതെന്ന് ഞാൻ ചുമ്മാ ചോദിച്ചു. ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ’–സുകുമാരൻ പറഞ്ഞു.’

 

‘എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവർ രണ്ട് പേരും മലയാളത്തിൽ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്കൂളിൽ ഞാൻ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമിൽ പൃഥ്വി എത്തിയത് ഇപ്പോഴും ഓർക്കുന്നു. സുകുമാരന്റെ ഗുണങ്ങൾ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്.’

 

‘സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളിൽ വെറും പാവമായിരുന്നു സുകുമാരൻ.’–ബാലചന്ദ്രമേനോൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com