ശങ്കർ എന്റെ ഒരു സിനിമ പോലും കണ്ടിരുന്നില്ല: സുരേഷ് ഗോപി
Mail This Article
ടെലിവിഷനിലെ കോടീശ്വരൻ പരിപാടി കണ്ടാണ് ബ്രഹ്മാണ്ഡ ചിത്രം ‘ഐ’യിലേയ്ക്ക് ശങ്കര്‍ തന്നെ ക്ഷണിക്കുന്നതെന്ന് സുരേഷ് ഗോപി. ‘കമ്മീഷണറോ, ഏകലവ്യനോ ഒന്നും ഷങ്കർ കണ്ടിരുന്നില്ല. കോടീശ്വരൻ പരിപാടി കണ്ടാണ് തമിഴ് ചിത്രമായ ഐയിലേക്ക് അഭിനയിക്കാൻ വിളിച്ചത്.’–സുരേഷ് ഗോപി പറയുന്നു.
2015ലാണ് വിക്രം നായകനായ ശങ്കറിന്റെ ഐ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിൽ ഡോ. വാസുദേവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് സുരഷ് ഗോപി അവതരിപ്പിച്ചത്. സിനിമയിലെ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ഐ’യ്ക്കു ശേഷം 2019ൽ തമിഴരസന്‍ എന്നൊരു ചിത്രവും അദ്ദേഹം തമിഴിൽ ചെയ്തു. കഴിഞ്ഞ നാല് വർഷത്തിന് ശേഷം രണ്ടാം വരവിൽ വരനെ ആവശ്യമുണ്ട് എന്ന കുടുംബചിത്രമായിരുന്നു സുരേഷ് ഗോപിയുടേതായി മലയാളത്തിൽ തിയറ്ററിൽ എത്തിയത്. കസബയ്ക്ക് ശേഷം നിധിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന സുരേഷ് ഗോപി ചിത്രവും കോവിഡിനു ശേഷം തിയറ്ററുകളിൽ എത്തും.