ADVERTISEMENT

ജീവിതത്തിൽ തനിക്കു സംഭവിച്ച ഗുരുതര ആരോഗ്യ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തി റാണ ദഗുബാട്ടി. സമാന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. വൃക്കകൾ തകരാറിലായി രക്തസമ്മർദം കൂടിയപ്പോൾ മുപ്പതുശതമാനം വരെ മരണത്തിനു സാധ്യതയുണ്ടായിരുന്നുവെന്ന് റാണ പറഞ്ഞു.

 

ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്. ജീവിതം അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് പോസ് ബട്ടൺ അമർത്തിയതു പോലെയായിരുന്നു. തകരാറിലായ കിഡ്നികളും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി കൂടി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നുവെന്നാണ് റാണ തുറന്നു പറഞ്ഞത്.

 

‘ചുറ്റുമുള്ള ആളുകൾ തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങൾ സൂപ്പർ ഹിറോ ആകുന്നത്". റാണയെ കുറിച്ച് സാമന്ത പറയുന്നു.

 

ബാഹുബലിയിൽ കരുത്തനായി കണ്ട റാണ ദഗുബാട്ടിയെ ഒരവസരത്തില്‍ മെലിഞ്ഞ് അവശനായി കണ്ടതോടെയാണ് ആരാധകർ അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവരുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. 

 

വൃക്കരോഗത്തിന് ചികിത്സ നേടി റാണയിൽ അമേരിക്കയിലേയ്ക്കു തിരിച്ചെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പിന്നീട് പുറത്തുവന്നില്ല.

 

രണ്ട് വർഷം മുമ്പ് കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലായിരുന്നു. ഹൈദരാബാദിലും മുംൈബയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അമേരിക്കയിലേയ്ക്കു പോകാൻ തീരുമാനിച്ചത്. അവിടെയുള്ള പ്രശസ്തനായ നെഫ്രോളജിസ്റ്റ് റാണയെ ചികിത്സിക്കുന്നുണ്ടെന്നായിരുന്നു മാധ്യമങ്ങളിൽ വാർത്ത വന്നത്.

 

എന്നാൽ ആദ്യ ഘട്ടത്തിൽ ഇത്തരം വാർത്തകൾ റാണ തള്ളിയിരുന്നു. തന്റെ ആരോഗ്യകാര്യത്തെ കുറിച്ച് വിചിത്രമായ പല വാർത്തകളും കേൾക്കുന്നു. രക്തസമ്മർദവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടെന്നല്ലാതെ താൻ ആരോഗ്യവാനായിരിക്കുന്നു എന്നായിരുന്നു റാണ പ്രതികരിച്ചത്. എന്തായാലും സാം ജാം എന്ന പരിപാടിയിൽ നടൻ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് ആരാധകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com