ADVERTISEMENT

റിലീസിനുമുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്‍റെ ക്ലൈമാക്സ് ചോര്‍ന്നു. സിനിമയുടെ പ്രധാന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിതരണകാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങൾ ചോർന്നത്. സംഭവത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് നിർമാണ കമ്പനി. അടിയന്തര ഇടപെടൽ തേടിയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

 

സിനിമ നാളെ റിലീസ് ചെയ്യാനിരിക്കേ സീനുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു. 1.5 വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർത്ഥിച്ചത്. അഭ്യർത്ഥനയുമായി മറ്റ് തമിഴ് സംവിധായകരും രം​ഗത്തെത്തി. സീനുകൾ ചോർത്തിയത് സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരൻ എന്ന് നിർമാണ കമ്പനി ആരോപിച്ചു. ജീവനക്കാരന് എതിരെ പരാതി നൽകുകയും ചെയ്തു. മാസ്റ്റർ സിനിമയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് നിർമാണ കമ്പനി ആരോപിച്ചു.

 

' പ്രിയപ്പെട്ടവരെ, മാസ്റ്റേഴ്സ് നിങ്ങളിലേക്ക് എത്തുന്നത് ഒന്നര വർഷത്തെ കഷ്ടപ്പാടിനും പരിശ്രമത്തിനുമൊടുവിലാണ്. തിയറ്ററിൽ നിങ്ങൾക്ക് ആവോളം ആസ്വദിക്കാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ ചോർന്ന രംഗങ്ങൾ നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ലഭിച്ചാൽ അത് മറ്റുള്ളവർക്ക് കൈമാറാതിരിക്കുക. മാസ്റ്റേഴ്സ് നിങ്ങളിലേക്കെത്താൻ ഇനി ഒരു ദിവസം മാത്രം എന്നായിരുന്നു ലോകേഷ് കനഗരാജിന്റെ ട്വീറ്റ്.

 

ഹിന്ദി ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകൾ നാളെ തുറക്കുമ്പോൾ‍  റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് മാസ്റ്റർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com