ADVERTISEMENT

മലയാളികളുടെ പ്രിയ താരങ്ങളായ ടൊവീനോ തോമസിന്റെയും മംമ്ത മോഹൻദാസിന്റെയും പുതിയ കലണ്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മനോരമ കലണ്ടർ 2021–നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ മംമ്ത പാമ്പിനൊപ്പവും ടൊവീനോ കുതിരയ്ക്കൊപ്പവുമാണ് പ്രത്യക്ഷപ്പെടുന്നത്. ‘And We held on together. Wildly but willingly.’ എന്നാണ് പാമ്പിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മംമ്ത കുറിച്ചത്. ഒരുപാട് ആരാധകരാണ് താരത്തിെന്റ ഇൗ സാഹസിക ചിത്രത്തിനു താഴെ ഞെട്ടൽ രേഖപ്പെടുത്തുന്നത്. വെളുത്ത കുതിരയെ ചേർത്തു പിടിച്ചിരിക്കുന്ന ടൊവീനോയുടെ ചിത്രവും ശ്രദ്ധേയമാണ്. 

 

പതിവു കലണ്ടർ ഫോട്ടോഷൂട്ടുകളിൽനിന്നു വ്യത്യസ്തമായി ഇത്തവണ ഔട്ട്ഡോർ ഷൂട്ട് ആയിരുന്നു മനോരമ ഒരുക്കിയത്. പ്രകൃതിയോട് ഇഴചേർന്ന് വളർത്തുമൃഗങ്ങൾക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ ഫോട്ടോഷൂട്ട് തീം. പേർഷ്യൻ പൂച്ചയ്ക്കൊപ്പമുളള വിജയ് സേതുപതി, മക്കാവുമൊത്തുള്ള നിത്യ മേനോൻ തുടങ്ങി ഇതേ സീരീസിൽ നേരത്തെ പുറത്തിറങ്ങിയ വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. 

 

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന്, വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി റിമൈൻഡർ നൽകാൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാനും സൗകര്യമുണ്ട്. മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും.

 

മനോരമ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം: ആൻഡ്രോയ്ഡ്, ഐഒഎസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com