ADVERTISEMENT

‘പേടിയാണ് എനിക്ക്. അയാളിലാരു ക്രിമിനൽ ഉണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ തുറന്നു പറച്ചിലിന് പിന്നാലെ എനിക്ക് നല്ല പേടിയുണ്ട്. അദ്ദേഹം ഇപ്പോൾ പറയുന്നത് എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ്. അതങ്ങനെ അല്ല എന്നതിന് തെളിവ് എന്റെ കയ്യിലുണ്ട്...’ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണ് എന്ന ആദിത്യന്റെ വാദത്തിനോട് അമ്പിളി ദേവിയുടെ മറുപടി ഇങ്ങനെ. തനിക്ക് നേരിടേണ്ടി വന്ന ചതി അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ ചർച്ചയായത്. തൃശൂരിലെ ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് തെളിവുകളോടെ തിരിച്ചറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും അമ്പിളി മനോരമ ന്യൂസ്ഡോട്ട്കോമിനോട് വ്യക്തമാക്കി.

 

ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങൾക്കിടിയിലും ഉണ്ടായതെന്നും കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ആദിത്യന്റെ മറുപടി.

 

‘‘ഞങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ ഇന്ന് എന്റെ ഭാര്യ എനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജ ആരോപണങ്ങളാണ്. അവരെ ഞാൻ െകാല്ലുമെന്നോ സൈബർ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ ഞാൻ പറഞ്ഞിട്ടില്ല. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കുന്നുണ്ട്. ചെലവിന് പണം നൽകുന്നുണ്ട്. ഒരു സ്ത്രീയും ‍ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവർ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാർച്ചിലാണ് ഞങ്ങൾ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാൻ അബോഷൻ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല. ‍ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാൻ വെളിപ്പെടുത്താൻ തയാറാണ്. ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും?. വ്യക്തിപരമായി ആക്രമിക്കുകയാണ്. തെളിവുസഹിതം ഞാൻ എല്ലാം തുറന്നു പറയും. എന്റെ ഭാഗം ‍ഞാൻ വ്യക്തമാക്കും.’ ആദിത്യൻ പറയുന്നു

 

ആദിത്യനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അമ്പിളി രംഗത്തുവന്നിരുന്നു. തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ആദ്യത്യനെതിരെ അമ്പിളി തുറന്നടിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com