ADVERTISEMENT

മാതൃദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടി മഞ്ജു പത്രോസ്. തന്നെ ഗർഭിണിയായിരിക്കുമ്പോൾ അമ്മ അനുഭവച്ച സാമ്പത്തിക ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് നടി വിവരിക്കുന്നത്.

 

മഞ്ജു പത്രോസിന്റെ വാക്കുകൾ:

 

എന്റെ റീത്താമ്മ... 18ാമത്തെ വയസിൽ കല്യാണം കഴിച്ചു. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തിൽ നിന്ന് കൂടുതൽ ദരിദ്രത്തിലേക്കാണ് വീണത്. പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ കഴിക്കാൻ പോലും ഇല്ലാതിരുന്ന അവസ്ഥ.

 

വിശപ്പ് സഹിക്കാതായപ്പോൾ എവിടുന്നോ കിട്ടിയ വാഴയ്ക്ക അടുപ്പിൽ ഇട്ട് ചുട്ടു തിന്നേണ്ടി വന്നത്.. ഒരുങ്ങി നടക്കാൻ എന്നും ആഗ്രഹമാണ്, പക്ഷേ അന്നൊന്നും അതിനുള്ള പാങ് എന്റെ പാവം പപ്പക്ക് ഉണ്ടായിരുന്നില്ല. ഈ ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇടയിൽ മിഷൻ ചവിട്ടിയും പപ്പ കൊണ്ടുകൊടുക്കുന്നതിൽ നിന്ന് പിശുക്കി മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും രണ്ടു മക്കളെ വളർത്തി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു.

 

പാവം ഇപ്പോഴും സ്വതന്ത്ര ആയിട്ടില്ല. ഞങ്ങൾ രണ്ടുപേരും (ഞാനും എന്റെ ആങ്ങളയും )കുരുത്തം കെട്ട രണ്ടു പ്രോഡക്ടുകൾ കൊടുത്തിട്ടുണ്ട്. ഇപ്പൊ അതുങ്ങളെ നോക്കി ഇരിപ്പാണ്.. ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം., ഇവർക്കും കൂടി ആണ് 

ആഗ്രഹങ്ങൾ.. കൊതികൾ.. കാണാത്ത കാഴ്ചകൾ.. കൊതിയുള്ള ഡ്രസ്സുകൾ.. എല്ലാം കൊടുക്കണം.. ഇപ്പോൾ എന്റെ അമ്മച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട്.. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മച്ചിക്ക്.. അതും ഈ വർഷം സാധിച്ചു കൊടുക്കും.. ഇല്ലെങ്കിൽ പിന്നെ എന്തിനാണല്ലേ നമ്മൾ മക്കൾ.. ലോകത്തിലെ എല്ലാ അമ്മമാർക്കും നിറഞ്ഞ സ്നേഹം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com