ഇത് നീലച്ചിത്രമാണെന്ന് പറയുമോ?: ലൈവില്‍ പൂര്‍ണനഗ്നയായി നടി ഗെഹനയുടെ പ്രതിഷേധം
Mail This Article
ഇന്‍സ്റ്റഗ്രാം ലൈവില്‍ പൂര്‍ണ നഗ്നയായി നീലച്ചിത്രനിർമാണ കേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടി ഗെഹന വസിഷ്ട്. ‘ഇത് പോണ്‍ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ’...–വിഡിയോ ലൈവിൽ നഗ്നയായി ഗെഹന ചോദിക്കുന്നു. പ്രതിഷേധ സൂചകമായാണ് ഈ വിഡിയോയെന്നും നടി പറയുന്നു.
ഇറോട്ടിക് സിനിമകളും പോണ്‍ വിഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താന്‍ ഇങ്ങനെ ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയതെന്നാണ് നടി പറയുന്നത്. ‘ഈ വിഡിയോയില്‍ ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ്‍ ആണെന്ന് പറയും. കാപട്യം.’–വിഡിയോയ്ക്കൊപ്പം നടി കുറിച്ചു.
രാജ് കുന്ദ്ര അറസ്റ്റഡ്, ശില്‍പ ഷെട്ടി എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഗഹനയെ അറസ്റ്റ് ചെയ്തപ്പോള്‍ അത് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നതായി നടി വെളിപ്പെടുത്തിയിരുന്നു.
രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്‍കാനും സമ്മര്‍ദമുണ്ടായിരുന്നെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗെഹന ആരോപിച്ചിരുന്നു. ‘പണം നൽകിയാൽ എന്നെ അറസ്റ്റു ചെയ്യില്ലെന്ന് അവർ പറഞ്ഞു. എന്നാൽ തെറ്റൊന്നും ചെയ്യാത്തതു കൊണ്ട് ഞാൻ പണം നൽകിയില്ല. രാജ് കുന്ദ്ര നിർമിച്ച ഹ്രസ്വ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും നീലച്ചിത്രങ്ങൾ അല്ല.’– ഗെഹന പറഞ്ഞു. പൊലീസിനെ അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.
നീലച്ചിത്ര നിർമാണവും അഭിനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് ഗെഹനയെ അറസ്റ്റു ചെയ്തത്. നാലു മാസത്തോളം ജയിലിൽ കഴിഞ്ഞ ഗെഹനയ്ക്കെതിരെ പൊലീസ് രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരുന്നു.