ADVERTISEMENT

പിറന്ന നാട്ടിലേക്കുള്ള അവസാന യാത്രയിൽ മലയാള സിനിമയിലെ നർമ മുഖം ഇന്നസന്റിനെ അനുഗമിച്ചത് സിനിമയിലെ സഹപ്രവർത്തകരും സിനിമാസംഘടനയായ അമ്മയുടെ അമരക്കാരുമായ പ്രിയ സുഹൃത്തുക്കൾ.  കടവന്ത്രയിലെ പൊതുദർശനം കഴിഞ്ഞ് ഇന്നസന്റിന്റെ ഭൗതിക ശരീരം സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയ വാഹനത്തിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ്, സിദ്ദീഖ്, ദിലീപ്, ബാദുഷ, നിർമാതാവ് സുരേഷ് തുടങ്ങിയവരുണ്ടായിരുന്നു.  

 

സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി ആർ. ബിന്ദുവും മന്ത്രി പി. രാജീവും അന്ത്യയാത്രയെ അനുഗമിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലാൽ എത്തിച്ച നാടിന്റെ പ്രിയപുത്രനെ കാണാൻ ആയിരങ്ങളാണ് ടൗൺഹാളിലേക്ക് ഇരച്ചെത്തുന്നത്.  ഇന്ന് വൈകിട്ട് അഞ്ചര മണിവരെയാണ് ടൗൺ ഹാളിൽ പൊതുദർശനം നടക്കുക. അഞ്ചരയ്ക്കു  ശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരം സ്വവസതിയായ പാർപ്പിടത്തിലെത്തിക്കും. 

 

സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ആദരാഞ്ജലിയർപ്പിക്കാൻ ടൗൺ ഹാളിലെത്തിയിരുന്നു. ഇന്നസന്റിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com