ADVERTISEMENT

‘2018’ സിനിമയുടെ വലിയ വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. തിയറ്ററിൽ വരുന്ന സ്വഭാവം മലയാളി പാടെ ഉപേക്ഷിച്ചോ എന്ന് സംശയിച്ചു തുടങ്ങിയ സമയത്താണ് സൂപ്പർസ്റ്റാര്‍ പിന്‍ബലമില്ലാതെ രണ്ട് സിനിമകൾ നിർമിച്ച് വേണു കുന്നപ്പിള്ളി വിജയക്കൊടി പാറിച്ചതെന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു. മലയാള സിനിമയിലെ 'ലഹരി '  സംബന്ധിയായ തകൃതി ചർച്ചകൾക്കിടയിൽ ഒരു സെക്കൻഡെങ്കിലും 2018 ചലച്ചിത്രത്തിന്‍റെ വിജയത്തിന്റെ മധുരം ഒന്ന് ഓർക്കേണ്ടതും അയവിറക്കേണ്ടതും  ഓരോ മലയാളിയുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബാലചന്ദ്രമേനോന്റെ വാക്കുകൾ:

 

‘‘NOTHING  SUCCEEDS  LIKE  SUCCESS  എന്ന് പറയാറുള്ളത് വളരെ അർLവത്താണ് . അതോടൊപ്പം ഓർക്കേണ്ട മറ്റൊന്നാണ് ‘‘SUCCESS MUST BE ENJOYED & SHARED’’ എന്ന് പറയുന്നതും .

മലയാളസിനിമയിൽ ഇന്നിതുവരെ ആർക്കും സാധ്യമാകാത്ത ഒരു അപൂർവ, അസുലഭ വിജയം   വേണു കുന്നപ്പിള്ളി എന്ന നിർമാതാവ് നേടിയിരിക്കുന്നു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ  പ്രദർശന  വിജയം  (എണ്ണത്തിലും വണ്ണത്തിലും ) നേടിയ  ചിത്രം എന്ന ബഹുമതിക്ക്  2018  അർഹമായിരിക്കുന്നു.  മലയാള സിനിമയിലെ ‘ലഹരി’ സംബന്ധിയായ തകൃതി ചർച്ചകൾക്കിടയിൽ ഒരു സെക്കൻഡ് എങ്കിലും ആ വിജയത്തിന്റെ മധുരം ഒന്ന് ഓർക്കേണ്ടതും അയവിറക്കേണ്ടതും  ഓരോ മലയാളിയുടെയും കടമയാണെന്ന്  കരുതുന്നു.

 

വേണുവിന്റെ ഈ വിജയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. നിലവിലുള്ള ഒരു ‘സൂപ്പർ’ വിശേഷണങ്ങളുടേയും പിൻ ബലമില്ലാതെയാണ്  ജൂഡ് ആന്റണി എന്ന സംവിധായകന്റെ  നേതൃത്വത്തിൽ  ഈ ചിത്രം വിജയം നേടിയത്. ഇതിനു മുൻപ് വേണു തന്നെ മലയാളിക്ക് സമ്മാനിച്ച മാളികപ്പുറത്തിനും  ‘സൂപ്പർ’ വിശേഷണങ്ങൾ ഒന്നുമില്ലാതെയായിരുന്നു വിജയം  എന്നതും ഓർക്കുക. ശ്രദ്ധേയമായ കാര്യം, സിനിമ കാണുന്ന ശീലം , തിയറ്ററിൽ വരുന്ന സ്വഭാവം,  മലയാളി പാടെ ഉപേക്ഷിച്ചോ എന്ന് സംശയിച്ചു തുടങ്ങിയ സമയം. അറിവിലുള്ള പല തിയറ്ററുകളും പൂട്ടുമോ  എന്നു  ഭയന്നിരുന്ന  അവസ്ഥ ....അപ്പോഴാണ് ഒരു നിർമാതാവിന്റെ  രണ്ടു  പടങ്ങൾ  അടുപ്പിച്ചു  വന്നു കൊട്ടകയിലേക്കു ജനപ്രളയം ഉണ്ടാക്കി മലയാളി പ്രേക്ഷകർക്ക് ആത്മവിശ്വാസം നൽകിയിരിക്കുന്നത് .

ഇതിനു ഒരു സ്പെഷൽ കയ്യടി  എക്സ്ട്രാ ....

 

ഞാൻ അടുത്ത കാലത്താണ് വേണുവിനെ പരിചയപ്പെടുന്നത്. വേണു എഴുതിയ ഒരു കഥയായിരുന്നു അതിന്റെ തുടക്കം. അപ്പോൾ തിയറ്ററുകളിൽ ശ്മശാന മൂകത തളം  കെട്ടിക്കിടക്കുന്ന സമയം. ഒന്ന് രണ്ടു സിനിമകൾ കാണാൻ തിയറ്ററിൽ പോയപ്പോൾ , ആ മൂകതയും ശൂന്യതയും കണ്ടപ്പോൾ എന്റെ മനസ്സ് വ്യാകുലപ്പെട്ടു. എന്റെ കാര്യം  നിസ്സാരവും, ഏപ്രിൽ 18 മൊക്കെ ഓടിയിരുന്നപ്പോൾ തിയറ്ററിനുള്ളിൽ കുടുംബസദസ്സുകളുടെ മേളമായിരുന്നു. .അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൈകോർത്തു പിടിച്ചു വരുന്നത്  കൺ കുളിർക്കെ ഞാൻ കണ്ടിരുന്നു. കുഞ്ഞു കുട്ടികളുടെ കരച്ചിലും  ഇക്കിളിച്ചിരികളും തിയറ്ററിൽ ഓളമായിരുന്നു .. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അവരെ ഞാൻ കണ്ടത്  ‘മാളികപ്പുറം’ എന്ന സിനിമ റിലീസ് ആയപ്പോഴാണ്. ഇപ്പോൾ "2018 " ഉം തിയറ്ററുകൾ സമ്പന്നമാക്കുന്നു.

 

മിസ്റ്റർ വേണു, നിങ്ങൾ ഒരു വലിയ കാര്യമാണ് ഞങ്ങളെപ്പോലുള്ള ചലച്ചിത്രപ്രവർത്തകർക്കായി  നിർവഹിച്ചത്. ‘‘പടം ഇറങ്ങി ആളില്ലാത്തത് കൊണ്ട് ഷോ നടന്നില്ല’’ എന്ന ദുരവസ്ഥയെ മലയാള സിനിമ നേരിട്ടുകൊണ്ടിരുന്ന  ഒരു  സാഹചര്യത്തിലാണ്  ‘‘പ്രേക്ഷകന് ഇഷ്ടപ്പെട്ടതു കൊടുത്താൽ അവൻ പടയോടെ തിയറ്ററിൽ വരും " എന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നത് . 

അത് ‘കാര്യം നിസ്സാരമല്ല.’

 

"CONGRATULATIONS MR VENU  !!" 

‌‌

ഒപ്പം  ഈ ചിത്രത്തിന്റെ വിജയശില്പികളേവരെയും ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com