കുതിപ്പ് തുടരുന്നു; ‘2018’ 200 കോടി ക്ലബ്ബിൽ
Mail This Article
ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’ 200 കോടി ക്ലബ്ബിൽ. ഇരുന്നൂറു കോടി നേടുന്ന ആദ്യ മലയാള ചിത്രമാണ് ‘2018’. സിനിമയുടെ നിര്‍മാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പത്തു ദിവസം കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചത്. തിയറ്ററുകളിൽ വമ്പൻ പ്രദർശന വിജയം നേടിയ ചിത്രം ജൂൺ 7 മുതൽ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം.
കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത '2018' എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്.
English Summary: 2018 movie crosses 200 crore worldwide