ADVERTISEMENT

മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രം ‘ഹൃദയപൂർവ’ത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ പരിഹാസ കമന്റിട്ട വ്യക്തിക്ക് മറുപടി നൽകി മാളവിക മോഹനൻ. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ നിന്നെടുത്ത ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവച്ചിരുന്നു. അതിനു താഴെയാണ് പരിഹാസ കമന്റ് പ്രത്യക്ഷപ്പെട്ടത്. 

'65കാരന്‍റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്' എന്നായിരുന്നു ഒരു കമന്‍റ്. ഇതിനു മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു. 'കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിര്‍ത്തൂ', മാളവിക കുറിച്ചു. മാളവികയുടെ മറുപടിയെ നിരവധി പേർ പിന്തുണച്ചു. 

malavika-comment

കൂടാതെ, മോഹൻലാലിന്റെയും മാളവികയുടെയും കോംബിനേഷനെ പരിഹസിച്ച വ്യക്തിക്ക് മറുപടിയുമായി വേറെ ചിലരും എത്തി. ‘നിങ്ങൾ പറയുന്നതു കേട്ടാൽ തോന്നും, സിനിമയുടെ തിരക്കഥ നിങ്ങൾ വായിച്ചു കഴിഞ്ഞെന്ന്’ എന്നായിരുന്നു ഒരാളുടെ മറുപടി. ‘ബോളിവുഡിൽ അങ്ങനെയാകും. പക്ഷേ, മലയാളത്തിൽ തിരക്കഥ ആവശ്യപ്പെടുന്ന ഏതു റോളും അഭിനേതാക്കൾ ചെയ്യും’ എന്നായിരുന്നു മറ്റൊരാൾ മറുപടിയായി കുറിച്ച കമന്റ്. 

ഒരു ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂര്‍വം’. ഹാസ്യത്തിന് പ്രാധാന്യമുള്ള, കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന്‍റെ തിരക്കഥ. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.

English Summary:

Malavika Mohanan claps back at a sarcastic comment about her age difference with Mohanlal in their new movie 'Hridayappoorvam.'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com