ജനുവരി അഞ്ചാം തീയതി ചെന്നൈയില്‍ കണ്ടെത്തിയ തല അറുത്തുമാറ്റിയ അജ്ഞാത മൃതദേഹം സിനിമാ താരം ശശിരേഖയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ശശിരേഖ കൊല്ലപ്പെട്ട സംഭവത്തിൽ നടിയുടെ ഭര്‍ത്താവ് രമേശ് കാമുകിയും നടിയുമായ കോകില്യ കശ്യവ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈയിൽ രാമപുരത്താണ് കഴിഞ്ഞ മാസം തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. രണ്ടുകിലോമീറ്റർ അപ്പുറം കനാലിൽ തിരിച്ചറിയാൻ കഴിയാത്തവിധം അടുത്തിടെ തലയും കണ്ടെത്തിയിരുന്നു. വിവാഹമോചിതയും എട്ടുവയസുള്ള ഒരു കുട്ടിയുടെ അമ്മയുമായ ശശിരേഖയെ കഴിഞ്ഞ ഓഗസ്റ്റിലാണ് രമേശിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ കാമുകിയെ ചൊല്ലി ഇരുവരും എന്നും കലഹിച്ചിരുന്നു. തന്റ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ഗാര്‍ഹിക പീഡനം നടത്തുന്നെന്നും ആരോപിച്ച് രമേശിനെതിരെ ശശിരേഖ പരാതിയും നല്‍കിയിരുന്നു.
ശശിരേഖ കൊന്നശേഷം തലയറുത്ത് കനാലിൽ രമേശ് തന്നെ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബെഡ് ഷീറ്റിൽ പൊതിഞ്ഞനിലയിലാണ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. റിലീസ് ചെയ്യാനിരിക്കുന്ന രണ്ട് ചിത്രങ്ങളിൽ ശശിരേഖ സുപ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.