മലയാളസിനിമയില്‍ നിന്ന് മറ്റൊരു നടി കൂടി വിവാഹമോചിതയാകുന്നു. സംസ്ഥാന പുരസ്‌കാര ജേതാവ് കൂടെയായ നടി പ്രിയങ്കയാണ് സംവിധായകന്‍ ലോറന്‍സുമായുള്ള ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്ന് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിയ്ക്കാനായി നടി തിരുവനന്തപുരം കുടുംബ കോടതയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമാകും. ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും.
2012 മെയ് 23 നായിരുന്നു പ്രിയങ്കയുടെയും ലോറന്‍സിന്റെയും വിവാഹം. ഏറെ നാള്‍ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറന്‍സും ആറ്റുകാല്‍ ക്ഷേത്രനടയില്‍ വച്ചാണ് വിവാഹിതരായത്. വിവാഹ ശേഷം പ്രിയങ്ക ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോയി. ഇവര്‍ക്കൊരു മകനുമുണ്ട്. മകന്‍ ജനിച്ച ശേഷം നാട്ടിലെത്തിയ പ്രിയങ്ക പിന്നീട് തിരിച്ച് ചെന്നൈയിലേക്ക് പോയിട്ടില്ല.
വസന്തബാലന്റെ വെയിൽ എന്ന ചിത്രത്തിലെ കഥാപാത്രം പ്രിയങ്കയുടെ കരിയറിലെ നാഴികക്കല്ലായി. പ്രിയങ്കയുടെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസയും കിട്ടിയിരുന്നു. തുടർന്ന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വളരെ സെലക്ടീവായ കഥാപാത്രങ്ങളെയാണ് പ്രിയങ്ക സ്വീകരിച്ചത്. ടി.വി. ചന്ദ്രന്റെ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് 2008ൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ പ്രിയങ്ക സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.