Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനം; അമലയെ കുറ്റപ്പെടുത്തി സിനിമാലോകം

amala

അമല പോളും എ എൽ വിജയ്‌യും പരസ്പര സമ്മതത്തോടെ കഴിഞ്ഞ ദിവസം വിവാഹമോചന ഹർജി കോടതിയിൽ സമർപ്പിച്ചിരുന്നു. ചെന്നൈ കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും ഹർജി സമർപ്പിച്ചത്.

വിവാഹമോചനം ആവശ്യപ്പെട്ടല്ലാതെ ഇതില്‍ ജീവനാംശം വേണമെന്ന് അമല പറഞ്ഞിട്ടില്ല. അമലയുടെ ഈ തീരുമാനത്തോട് തമിഴ്സിനിമാലോകം മറ്റൊരു തലത്തിലാണ് പ്രതികരിക്കുന്നത്.

അമലയുടെ ആവശ്യമാണ് വിവാഹമോചനമെന്നതും എത്രയും പെട്ടന്ന് തന്നെ വിജയ്‌യുമായുള്ള ബന്ധം വേർപെടുത്തി സിനിമയിൽ സജീവമാകുകയാണ് നടിയുടെ ലക്ഷ്യമെന്നും ഇവർ ആരോപിക്കുന്നു. മാത്രമല്ല ജീവനാംശത്തിന് പുറകെ പോയി ഈ വിഷയത്തിൽ കൂടുതൽ പ്രശ്നങ്ങളില്‍ ചെന്ന് ചാടാനും അമലയ്ക്ക് താൽപര്യമില്ലെന്നും അടുത്തവ‍ൃത്തങ്ങൾ പറയുന്നു.

സിനിമാസുഹൃത്തുക്കളും ഇരുവരുടെയും ദാമ്പത്യ പ്രശ്നത്തിൽ മധ്യസ്ഥം വഹിച്ചെങ്കിലും ഫലമുണ്ടായില്ല. ഒത്തുതീർപ്പിന് താൽപര്യമില്ലെന്ന് അമല തന്നെ പറഞ്ഞതും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. മാത്രമല്ല തങ്ങളുടെ ഇടയിൽ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി വിജയ് പത്രക്കുറിപ്പ് ഇറക്കിയെങ്കിലും അമല യാതൊന്നും പ്രതികരിച്ചിട്ടില്ല.

2015 മാര്‍ച്ച് മുതല്‍ അകന്ന് കഴിയുകയാണ് എന്നാണ് അമലയുടെയും വിജയ്‌യുടെയും ഹര്‍ജിയില്‍ പറഞ്ഞിരുന്നതെങ്കിലും ഇരുവര്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയെന്നാണ് സൂചന. നഷ്ടപരിഹാരം അമലും വിജയ്‌യും ആവശ്യപ്പെട്ടിട്ടില്ല.

മാത്രമല്ല വിജയ്‌യുടെ അച്ഛൻ അളഗപ്പനും അമലക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അമല ആരെയും അനുസരിക്കാതെ തന്നിഷ്ടപ്രകാരം ജീവിതം നയിക്കുന്നതാണ് ദാമ്പത്യം തകരാന്‍ കാരണമെന്നും അളഗപ്പന്‍ ആരോപിച്ചിരുന്നു. അമല സിനിമാഭിനയം നിര്‍ത്തി കുടുംബിനിയായാല്‍ സ്വീകരിയ്ക്കാന്‍ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.

വിജയ്‌യുടെ വീട്ടുകാര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും തന്റെ സിനിമാ മോഹത്തിന് എതിരാണെന്നുമായിരുന്നു അമലയുടെ ഒരു കുടുംബസുഹൃത്ത് വെളിപ്പെടുത്തിയത്. എന്നാല്‍ അമലാ പോള്‍ പറഞ്ഞത് സത്യവിരുദ്ധമാണെന്നാണ് വിജയ് പറഞ്ഞത്. സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹബന്ധത്തിന്റെ അടിത്തറയെന്നും അത് തകർന്നാൽ ബന്ധം അർഥശൂന്യമാകുമെന്നുമായിരുന്നു വിജയ്‌യുടെ പ്രതികരണം.
 

Your Rating: