Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുകുമാരിയമ്മയുടെ അവസാനനിമിഷം; നൊമ്പരപ്പെടുത്തുന്ന ഓർമയുമായി അനൂപ് മേനോൻ

anoop-sukumari

സിനിമയും അഭിനയവും ഒക്കെ ഉപേക്ഷിച്ച് താരത്തിളങ്ങളില്ലാത്ത മരണത്തിന്റെ ലോകത്തേക്ക് പോകുന്നത് ആരുമില്ലാതെയാണെന്ന് ഒാർമിപ്പിച്ച് അനൂപ് മേനോൻ. സുകുമാരിയമ്മയുടെ അവസാന നിമിഷങ്ങൾ ഒാർമിപ്പിച്ചാണ് അനൂപ് ഇത് പറയുന്നത്.

‘വർഷങ്ങൾക്കുമുമ്പ് സുകുമാരിയമ്മയുടെ മരണം. ശവദാഹം നടക്കുന്ന സമയത്ത് ഞാനും കൃഷ്ണ എന്ന ആർട്ടിസ്റ്റും മാത്രമേ ഉള്ളൂ. ബാക്കി അമ്മയുടെ മെമ്പേഴ്സ് ഒക്കെ വന്നിട്ട് പോയി.

They have influenced in my acting but it is not an imitation | Manorama News

ചിതയിലേക്ക് എടുത്തു കിടത്തിയ സമയത്ത് അവിടെ ഒരു പയ്യനാണ് അത് ചെയ്യുന്നത്. ‌അവൻ മദ്യപിച്ചിട്ടുണ്ട്. അയാളെയും തെറ്റുപറയാൻ പറ്റില്ല, അത്തരമൊരു സാഹചര്യത്തിലാണ് അയാൾ ജോലി നോക്കുന്നത്.

അവൻ സുകുമാരിയമ്മയുടെ ശരീരം നോക്കിയിട്ട് അത് എടുത്ത് മാറ്റ് , റോൾ നമ്പർ തെറ്റാണ് എന്നു പറഞ്ഞു. എനിക്ക് അവനെ തല്ലാൻ തോന്നി. ഇതുപോലെയാണ് നാം ഓരോരുത്തരും.

ആശുപത്രിയിൽ ഞാനും മമ്മൂക്കയും, ലാലേട്ടനും, മീരയും, നന്ദുവും എല്ലാവരും ഉണ്ടായിരുന്നു. സുകുമാരിയമ്മയെ മോർച്ചറിയിൽ നിന്ന് കൊണ്ടുവരുന്ന സമയമാണ്.

ആംബുലൻസിന്റെ അകത്തു നിന്നല്ല അടിയിലെ തട്ടിൽ നിന്നാണ് സുകുമാരിയമ്മയുടെ മൃതദേഹം എടുത്ത് വെളിയിലേക്ക് ഇടുന്നത്. റോയൽപേട്ട ആശുപത്രിയുടെ വെളിയിൽ പടികളിലാണ് സുകുമാരിയമ്മ കിടക്കുന്നത്. ഇത്രയും ആരാധിച്ച ഇത്രയും പേരെ സ്നേഹിച്ച അമ്മ. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ? ആനൂപ് പറയുന്നു. നേരെ ചൊവ്വേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനൂപ് മേനോ‍ൻ ഇക്കാര്യം തുറന്നു പറഞ്ഞത്.