Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനൂപിന് കിട്ടിയ മറക്കാനാവാത്ത പ്രണയ സമ്മാനം

anoop-menon-shema

എനിക്ക് കിട്ടിയ ഏറ്റവും വലിയ ‘സർപ്രൈസ് ഓഫ് മൈ ലൈഫ്’ കല്യാണം കഴിഞ്ഞിട്ടുള്ള എന്റെ ബർത്ത്ഡേയ്ക്കാണ്. ‘ കനലി’ന്റെ ഷൂട്ടിന് ഞാൻ ഖത്തറിൽ ആയിരുന്നു. ഓഗസ്റ്റ് 3-ന് ബർത്ത്ഡേ. അവിടെ ആഘോഷിച്ചാലോ എന്ന് ഞാൻ ആലോചിച്ചതാണ്. ഷേമ പറഞ്ഞു- വീട്ടിലേക്ക് വാ. ആദ്യത്തെ ബർത്ത്ഡേ വീട്ടിൽ കൂടാമെന്ന്. അങ്ങനെ ഞാൻ രാവിലെ എത്തി. ഉച്ചവരെ കിടന്നുറങ്ങി. ഉച്ചയ്ക്ക് പായസവും നാടൻ സദ്യയും.

എന്റെ അച്ഛനുമമ്മയും, ഷേമയുടെ അച്ഛനമ്മമാർ. രഞ്ജിയേട്ടൻ, ശങ്കർ ഇവരൊക്കെ എന്നെ വിളിച്ച് ആശംസിച്ചു. ഞാനും ഷേമയും ഉച്ചയ്ക്ക് സിനിമ കണ്ടു. വൈകിട്ട് പുറത്ത്പോയി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞു ഷേമ. അങ്ങനെ താജ് മലബാറിൽ പോയി. അവിടെ സീ സൈഡിൽ ഒരു പുൽത്തകിടി ഉണ്ട്. ഞാൻ മുമ്പൊക്കെ ഇരിക്കാറുള്ള എന്റെ ഇഷ്ടപ്പെട്ട സ്ഥലം. അവിടെ ഇരിക്കാൻ ചെന്നപ്പോൾ ആ സ്ഥലത്ത് മൊത്തം ഇരുട്ടായിരുന്നു. ‘ ഇന്നിവിടെ സെർവ് ചെയ്യുന്നില്ല സാർ’ സ്റ്റാഫ് പറഞ്ഞു.

anoop-menon

അതെന്താ എന്നൊക്കെ ആലോചിച്ചു ഞാൻ ‘ ശരി’ എന്ന് പറഞ്ഞു. ഞാൻ തിരിഞ്ഞതും പുൽത്തകിടി മുഴുവനും ലൈറ്റുകൾ ഒന്നിച്ചു കത്തി. ചുറ്റും മനോഹരമായ അലങ്കാരങ്ങൾ. നോക്കുമ്പോൾ എന്റെയും ഷേമയുടെയും മുഴുവൻ ഫാമിലി. ഞങ്ങളുടെ ആമിമോൾ, എന്റെ കൂടെ അഞ്ചാം ക്ലാസിൽ പഠിച്ചപ്പോൾ മുതലുള്ള ക്ലോസ് ഫ്രണ്ട്സ്-റെനീസ് റഹ്മാൻ, പ്രേം, ആഷിഖ്, ഷംന. തിരുവനന്തപുരത്തും ബെംഗളുരുവിൽ അമേരിക്കയിലും വരെയുള്ള ഉറ്റ ചങ്ങാതിമാർ... കൂടാതെ, രഞ്ജിയേട്ടൻ, ശങ്കർ രാമകൃഷ്ണൻ, രാജ്പ്രഭാവതി മേനോൻ... എല്ലാവരെയും ഷേമ ഒറ്റയ്ക്ക് വിളിച്ച് അവിടെ എത്തിച്ചതാണ്. ഫോൺ നമ്പർ വരെ എങ്ങനെയോ ഞാനറിയാതെ സംഘടിപ്പിച്ച! ഷേമയും ആമിമോളും ചേർന്ന് എനിക്കായി ഒരുക്കിയ ഈ വിസ്മയത്തിൽ ഞാൻ ആകെ സർപ്രൈസ്ഡ് ആയി. അതുപോലെ ഒരനുഭവം ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല.

വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനൂപ് മേനോൻ ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ

Your Rating: