ദിലീപ് നായകനായി എത്തിയ 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന സിനിമയ്‍ക്കെതിരെ ഹര്‍ജി. പ്രദര്‍ശനം നിര്‍ത്തിവയ്‍ക്കണം എന്നാണ് ആവശ്യം. സിനിമയിലെ സാങ്കല്‍പിക ഫോണ്‍ നമ്പര്‍ വീട്ടമ്മയ്‍ക്ക് വിനയായതാണ് പരാതിക്ക് കാരണം.
പരാതി അഭിഭാഷക കമ്മീഷന്‍ പരിശോധിക്കും. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതനും കോടതി നോട്ടീസയച്ചു.തിരുവനന്തപുരത്തെ വീട്ടമ്മയ്ക്കാണ് നിരന്തരം ഫോണ്‍കോളുകളും അശ്ലീല സന്ദേശങ്ങളും ലഭിച്ചത്. ചിത്രത്തില്‍ നായികാ കഥാപാത്രമായ നമിതാ പ്രമോദ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ആണ് വിനയായത്.
തിരുവനന്തപുരത്ത് ഡ്രൈവിങ് സ്‌ക്കൂള്‍ നടത്തുന്ന 39കാരിയായ വീട്ടമ്മയ്ക്ക് സിനിമ പ്രദര്‍ശനത്തിനെത്തിയത് മുതല്‍ നിരന്തരം ഫോണുകള്‍ വന്നു. ചിലര്‍ അശ്ലീല സന്ദേശങ്ങളയച്ചുവെന്നും ഇവര്‍ പറയുന്നു. ചിത്രം കണ്ടവര്‍ നമ്പര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നല്‍കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.