കൊച്ചി ലഹരിമരുന്ന് കേസിലെ മുഖ്യസംഘാടകന്‍ അറസ്റ്റില്‍. കോക്കാച്ചി എന്നറിയപ്പെടുന്ന നടനും ഡി.ജെയുമായ മിഥുന്‍ സി.വിലാസാണ് പിടിയിലായത്. മിഥുന്റെ വീട്ടിൽ നിന്ന് ഹാഷിഷ് പിടിച്ചെടുത്തു. കൊച്ചിയിലെ പ്രമുഖർക്ക് മിഥുൻ ലഹരി മരുന്ന് എത്തിക്കുന്നതായും പൊലീസ് അറിയിച്ചു.
കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്ന്. ഗോവയിലെ സിനിമാസെറ്റില്‍ നിന്നാണ് ലഹരിമരുന്ന് ലഭിക്കുന്നതെന്നും മിഥുന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ഹോട്ടലിലെ നിശാപാര്‍ട്ടിക്കിടെ അറസ്റ്റിലായ റഷ്യന്‍ സംഗീതജ്ഞന്‍ വാസ് ലി മാര്‍ക്കലോവില്‍ നിന്ന് പിടിച്ചെടുത്തത് റഷ്യന്‍ സീക്രട്ട് എന്ന ലഹരിമരുന്ന്. ഹാഷിഷിന്‍റെയും മാരിജുവാനയുടെയും മിശ്രിതമാണ് ഇതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. വീസനിയമങ്ങള്‍ ലംഘിച്ചതിനും നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിനും വാസ് ലി മാര്‍ക്കലോവിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. സൈക്കഡലിക് ട്രാന്‍സ് സംഗീതത്തിനൊപ്പം സൈകോ വ് സ്കി എന്ന റഷ്യന്‍ സംഗീതജ്ഞന്‍ ലഹരിയുടെ പുതുവഴികളിലേക്കും കാണികളെ നയിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഹാഷിഷിന്‍റെയും കഞ്ചാവിന്‍റെയും മരിജുവാനയുടെയും മിശ്രിതമാണ് ഇതെന്ന് പൊലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. അഡ്വഞ്ചര്‍ വണ്‍ എന്ന കന്പനി പുറത്തിറിക്കുന്ന ഈ ലഹരിമരുന്ന് റഷ്യയുള്‍പ്പെടെ ചില വിദേശ രാജ്യങ്ങളില്‍ നിയമവിധേയമാണെങ്കിലും ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണ്. അഡ്വഞ്ചര്‍ വണിന്‍റെ കവറില്‍ സൂക്ഷിച്ച 57 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.