മണിയെന്ന കലാകാരനെ കേരളത്തിന് നഷ്ടപ്പെടുത്തിയത് സുഹൃത്തുക്കളെന്ന വ്യാജേന കൂടെക്കൂടിയവരെന്ന് കെ.ബി.ഗണേഷ്കുമാർ. നിഷ്കളങ്കനായ ഒരു സുഹൃത്തിന് ഇങ്ങനെയൊരു അവസ്ഥ വരുമ്പോൾ ആരോഗ്യപ്രശ്നം വരുമ്പോൾ അന്ന് രാത്രിയിൽ തന്നെ പോയി അദ്ദേഹത്തിനൊപ്പം ആഘോഷിക്കാൻ പോയവരെ കണ്ടാൽ കാറിത്തുപ്പണമെന്ന് ഗണേഷ് കുമാർ പറഞ്ഞു.
തളരാത്ത മനസാണ് മണിയെ ഉയരങ്ങളിൽ എത്തിച്ചത്. സുഹൃത്തുക്കളായി കൂടെക്കൂടിയവർ വിചാരിച്ചിരുന്നെങ്കിൽ മണി ഇനിയും ഒരുപാട് കാലം ഇവിടെ ജീവിച്ചിരുന്നേനെ എന്നും ഗണേഷ് കുമാർ അനുസ്മരിച്ചു.
സിനിമാക്കാർക്ക് ഒരു കൊട്ട് കൊടുക്കാനും ഗണേഷ് മറന്നില്ല. വന്നവഴി മറക്കുന്ന സിനിമാക്കാർക്കിടയിൽ വ്യത്യസ്ഥനായിരുന്നു മണിയെന്നും മറ്റുള്ള താരങ്ങൾ പണ്ടു പരിചയമുണ്ടായിരുന്നവരുടെ നമ്പർ ‘ഡോണ്ട് ടേക്ക്’ എന്ന പേരിലായിരിക്കും ഫോണിൽ സൂക്ഷിക്കുക എന്നും ഗണേഷ് പറഞ്ഞു. കൊല്ലത്ത് സംഘടിപ്പിച്ച കലാഭവൻ മണി സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.