അറിയുമോ, മൊയ്തീനായി വെള്ളിത്തിരയിലെത്തേണ്ടിയിരുന്നത് സാക്ഷാൽ ജയൻ. ജയൻ അഭിനയിച്ച അഭിനയം എന്ന ചിത്രം നിർമിച്ചത് മൊയ്ദീനായിരുന്നു. ഇൗ ചിത്രത്തിന്റെ സെറ്റിൽ വച്ച് തന്റെ ജീവിതാനുഭവങ്ങൾ മൊയ്ദീൻ ജയോനോട് പങ്കുവച്ചിരുന്നു.
സംഭവ ബഹുലമായ ജീവിതകഥ കേട്ട ജയൻ ഇതൊരു സിനിമയാക്കാമെന്നും താൻ മൊയ്തീനായി അഭിനയിക്കാമെന്നു വാക്കും കൊടുത്താതാണ്. ഒരു മാസത്തിനുശേഷം കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വച്ച് ഹെലികോപ്ടർ അപകടത്തിൽ ജയൻ മരിക്കുകയായിരുന്നു. കുറച്ചു നാളുകൾക്കു ശേഷം മൊയ്തീനും മുങ്ങിമരിച്ചു.
വർഷങ്ങൾക്കുശേഷം മൊയ്തീനായി വെള്ളിത്തിരയിൽ തിളങ്ങാൻ ഭാഗ്യം ലഭിച്ചത് പൃഥ്വിരാജിനായിരുന്നു. പ്രണയിനി കാഞ്ചനമാലയായി എത്തിയത് പാർവതിയുമായിരുന്നു. 50 ദിവസം പിന്നിട്ട ചിത്രം ഇന്നും തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.