ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ കൊല്ലുന്നത് ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഒരു ട്രെന്‍ഡാണ്. നേരത്തെ നടി കനക, നടന്‍ ജിഷ്‌ണു എന്നിങ്ങനെ നിരവധി താരങ്ങള്‍ക്കാണ് ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നിട്ടുള്ളത്. ഈയിടെ മലയാളികളുടെ ഗഫൂര്‍ കാ ദോസ്‌ത് മാമുക്കോയയ്ക്കും സമാനമായ ഒരു അനുഭവമുണ്ടായിരിക്കുന്നു.
മാമൂക്കോയ്ക്ക് നേരിടേണ്ടി വന്ന അനുഭവത്തെപ്പറ്റിയായിരുന്നു മോഹന്‍ലാലിന്റെ പുതിയ ബ്ളോഗും. മോഹന്‍ലാലിന്റെ ഈ ബ്ളോഗ് ഫേസ്ബുക്കിലൂടെ പങ്കുവച്ച് നടന്‍ ജിഷ്ണുവും തന്റെ വികാരം പങ്കിടുകയാണ്.
ഫേസ്ബുക്കില്‍ തനിക്ക് വന്ന സന്ദേശങ്ങള്‍ കണ്ട് സത്യത്തില്‍ ഞെട്ടിപ്പോയെന്നും ഞാനെന്തുകൊണ്ടാണ് ഫേസ്ബുക്കില്‍ യാതൊന്നും പോസ്റ്റ് ചെയ്യാത്തതെന്നും ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നുമാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. ജിഷ്ണു പറയുന്നു.
നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും. പക്ഷേ ദയവുചെയ്ത് നിങ്ങള്‍ എന്നെ ഒരു മാറാ രോഗിയാക്കരുത്. ഞാന്‍ ജീവനോടെ തന്നെയുണ്ട്. എന്നു പറഞ്ഞാണ് ജിഷ്ണു തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.