വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ ആരോടും ഒരു പിണക്കവുമില്ലാതെ കാഞ്ചനമാല വെള്ളിത്തിരയിലെ മൊയ്തീനെ കാണാൻ തിയറ്ററിൽ എത്തി. മുക്കത്തെ ലിറ്റിൽറോസ് തിയറ്ററിലാണ് സിനിമ കാണാൻ കാഞ്ചനമാല എത്തിയത്. കൂടെ വെള്ളിത്തിരയിൽ കാഞ്ചനമാലയെ അന്വർഥമാക്കിയ പാർവതിയും ഉണ്ടായിരുന്നു.
മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വരപ്രണയകഥ സിനിമയാക്കിയപ്പോൾ തന്റെ ജീവിതകഥ തിയറ്ററിൽ പോയി കാണില്ലെന്ന് കാഞ്ചനമാല പറഞ്ഞിരുന്നു. ഈ തീരുമാനമാണ് അവസാനം കാഞ്ചനമാല മാറ്റിയത്. ചിത്രം പുറത്തിറങ്ങി നൂറുദിവസം തികയാൻ ഒരുങ്ങുന്പോഴായിരുന്നു ഈ ചരിത്രമുഹൂർത്തം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.