പ്രശസ്ത സംവിധായകൻ രാജേഷ് പിള്ള (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു.
രാജേഷ് പിള്ളയുടെ പുതിയ സിനിമയായ വേട്ട ഇന്നലെ റിലീസ് ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി പലപ്പോഴും ആശുപത്രയിൽ നിന്നാണ് അദ്ദേഹം എത്തിയിരുന്നത്. സിനിമയുടെ ഫൈനൽ മിക്സിങ് നടക്കുന്നതിനിടെ ന്യൂമോണിയ കൂടി പിടിപെട്ടതോടെ നില വഷളാകുകയായിരുന്നു. വിദഗ്ദ ചികിത്സ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കാതിരുന്നതാണ് മരണകാരണമായത്.
ഹൃദയത്തിൽ സൂക്ഷിക്കാൻ, ട്രാഫിക്, മിലി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.