മംമ്താ മോഹന്‍ദാസ് വീണ്ടും മമ്മൂട്ടിക്കൊപ്പം. തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വർഷം എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് ഇരുവരും ഒന്നിച്ചെത്തിയത്.
മമ്മൂട്ടി അച്ചായന്‍ കഥാപാത്രമായി വീണ്ടുമെത്തുന്ന സിനിമയാണ് തോപ്പില്‍ ജോപ്പന്‍. ഓര്‍ഡിനറി,മധുരനാരങ്ങ എന്നീ സിനിമകളുടെ രചയിതാവ് നിഷാദ് കോയ തിരക്കഥയെഴുതുന്ന ചിത്രം ജോണി ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിയ എന്ന വേഷത്തിലാകും മംമ്ത എത്തുക. ആൻഡ്രിയ ആണ് മറ്റൊരു നായിക.
തോപ്രാംകുടിയിലെ പ്ലാന്ററും കബഡികളി ലഹരിയാക്കിയ ആളുമായ ജോപ്പന്റെ റോളിലാണ് മമ്മൂട്ടി. മലയോര ഗ്രാമപ്രദേശമായ തോപ്രാംകുടിയിലെ ചിയേഴ്‌സ് എന്ന കബഡി ടീം ക്യാപ്റ്റനാണ് ജോപ്പന്‍. ചിയേഴ്‌സിന്റെ ജീവശ്വാസമാണ് ജോപ്പന്‍. കബഡികളിക്കൊപ്പം കയ്യാങ്കളിയും ജോപ്പന് പ്രിയപ്പെട്ടതാണ്. ഏക്കര്‍ കണക്കിന് ഭൂസ്വത്തുള്ള ജോപ്പന്‍ തോപ്രാംകുടിയിലെ പ്രമുഖ പ്ലാന്റര്‍ കൂടിയാണ്. ജോപ്പന്റെ ഓരോ കബഡി കളിയും കളിതമാശകളും അവസാനിക്കാറുള്ളത പൊരിഞ്ഞ തല്ലിലാണ്.
മദ്യമാണ് ജോപ്പന്റെ മറ്റൊരു ചങ്ങാതി. സാമാന്യം നല്ല കുടിയനുമാണ് ജോപ്പന്‍. കബഡികളിയാണെങ്കിലും കയ്യാങ്കളിയാണെങ്കിലും കള്ളുകുടിയാണെങ്കിലും ജോപ്പനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നവരാണ് കൂട്ടുകാരായ എല്‍ദോയും മാത്തനും അരവിന്ദനും പാപ്പിച്ചായനും. ഇവര്‍ ചിയേഴ്‌സ് ടീമിലെ സ്ഥിരം അംഗങ്ങളുമാണ്. ഇവര്‍ക്ക് മാസവരുമാനം ജോപ്പന്റെ ഓഫീസില്‍ നിന്നാണ്. ജോപ്പന്റെ നിഴലായ് കൂടെനില്‍ക്കുന്നതിനാണ് ശമ്പളം.
രണ്‍ജി പണിക്കര്‍,ഹരിശ്രീ അശോകന്‍, അലന്‍സിയര്‍ ലേ,സുരേഷ് കൃഷ്ണ, സാജു നവോദയ എന്നിവരും ചിത്രത്തിലുണ്ട്. വിദ്യാസാഗറാണ് സംഗീത സംവിധാനം.