മണിയുടെ ശരീരത്തിൽ വിഷം ചെന്നിട്ടുണ്ടെങ്കിൽ അത് വിപിനോ മുരുകനോ അറിയാതെ ചെല്ലില്ലെന്ന് കലാഭവൻ മണിയുടെ മാനേജർ ജോബി പറഞ്ഞു. മണിയുടെ കൂടെ മുഴുവൻ സമയവും ഉള്ളവരാണവർ. ആഹാരവും മദ്യവും വാങ്ങി നൽകുന്നതും അവർ തന്നെയാണ്. വിപിൻ, മുരുകൻ എന്നിവരെ ഞാൻ തന്നെ രണ്ടുപ്രാവിശ്യം ഓടിച്ചതാണ് പിന്നെ മണി തന്നെയാണ് അവരെ തിരിച്ചുവിളിച്ചത്. ഇവരോട് പലപ്രാവിശ്യം ഞാൻ പറഞ്ഞിട്ടുണ്ട് അവിടെയിരുന്ന് മദ്യപിക്കരുതെന്നും മണിയ്ക്ക് മദ്യം മേടിച്ച് കൊടുക്കരുതെന്നും, അവരുമായി മണിക്ക് അഭിപ്രായ വ്യത്യാസം ഉള്ളതായി അറിയില്ല. സാബു മദ്യം കൊണ്ടുവന്നതായി കണ്ടില്ല. മദ്യം സഹായികളുടെ വാഹനത്തിൽ നിന്നാണെടുത്തത്.
Kalabhavan Mani's Viscera Report | Manager Jobi's Reaction | Breaking News | Manoram
മണി മദ്യപിച്ചിരുന്നു. ബിയറും കഴിച്ചിരുന്നു. സഹായികൾ വാങ്ങിക്കൊണ്ടുവന്ന ബിയറാണ് കഴിച്ചത്. ജാഫർ ഇടുക്കിയും സാബുവും ബിയർ കൊണ്ടുവന്നിരുന്നു. എന്നാൽ അതാണോ മണി കഴിച്ചതെന്ന് അറിയില്ല. ജാഫർ ഇടുക്കിയുടെ കൂടെയുണ്ടായിരുന്ന സിനിമ മേഖലയുമായി ബന്ധമുള്ള ഒരാളാണ് ബിയർ കൊണ്ടുവന്നത്. അയാൾ ആരാണെന്ന് അറിയില്ല. ചാരായമോ വ്യാജമദ്യമോ അവിടെയുള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ജോബി പറഞ്ഞു. അന്ന് ചിക്കൻ മേടിച്ച് വച്ചിരുന്നു. ഫുൾ ചിക്കനായിരുന്നു േമടിച്ചത്. അന്ന് രാത്രി മണിച്ചേട്ടൻ സന്തോഷവാനായാണ് കാണപ്പെട്ടതും. ജോബി കൂട്ടിച്ചേർത്തു.
സംഭവത്തിനുശേഷം മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവരാണ്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിനാണ് ഇവർ ഇത് ചെയ്തതെന്ന് മണിയുടെ സഹോദരൻ ആരോപിച്ചിരുന്നു.