Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ പെയ്യിക്കാൻ ഒരു ഫയർ ഫോഴ്സും വേണ്ട

tarangini-2 സജു സ്വന്തമായി നിര്‍മിച്ചെടുത്ത വാഹനം

ആഘോഷം മൂത്ത് പിള്ളേർ ഫയർ ഫോഴ്സിന്റെ പുറത്ത് കയറിയപ്പോൾ അധികൃതർ‌ നിയമം കടുകട്ടിയാക്കി. ഇനി ഫയർ എഞ്ചിനുകൾ സിനിമയ്ക്ക് പോലും വിട്ടു തരില്ലത്രെ. എന്നു വച്ച് മലയാളസിനിമയില്‍ മഴ ഇല്ലാതാകുകയൊന്നുമില്ല. മഴ ഇനിയും തിമിർത്തു തന്നെ പെയ്യും. കാരണം ക്രെയ്ന്‍ സര്‍വീസ് പോലെ ഒരു റെയ്ന്‍ സര്‍വീസ് ഉണ്ട്. ആവശ്യമുള്ളപ്പോള്‍ നല്ല ചാറ്റല്‍മഴയോ ചറപറാ ചറപറാന്ന് ഇടിവെട്ട് മഴയുമൊക്കെ പെയ്യിക്കാം.

16 വര്‍ഷം മുമ്പ് സിനിമയില്‍ മഴ പെയ്യിക്കാൻ തുടങ്ങിയതാണ് തരംഗിണി റെയിൻ സർവീസ് ഉടമ സാജു. മമ്മൂട്ടി നായകനായി എത്തിയ വിഷ്ണുവാണ് ആദ്യചിത്രം. ആദ്യമൊക്കെ മോട്ടോര്‍ പമ്പും മറ്റും വച്ച് തുടങ്ങിയ സജുവിന് ഇപ്പോള്‍ സ്വന്തമായി ഫയര്‍എഞ്ചിന്‍ വരെയുണ്ട്. മമ്മൂട്ടിയുടെ തന്നെ ഫയര്‍മാന്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന വണ്ടിയും സജുവിന്‍റേതാണ്.

tarangini-1

തമിഴ് സിനിമയിൽ അടുത്ത കാലത്തിറങ്ങിയ പയ്യാ സിനിമയിൽ മനോഹരമായി ചിത്രീകരിച്ച മഴപ്പാട്ടും മലയാളമണ്ണില്‍ തന്നെ. കാര്‍ത്തിയും തമന്നയും ആടിത്തകര്‍ത്ത പയ്യയിലെ അടടാ അടടാ എന്ന ഗാനരംഗം ചിത്രീകരിച്ചത്. വാഗമണ്ണിലാണ്. തമിഴില്‍ ഗാനരംഗങ്ങള്‍ക്കാണ് മഴയോട് പ്രിയമെങ്കിലും മലയാളത്തില്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് ആക്ഷനിലേക്കും ആക്സിഡന്‍റിലേക്കും മാറി കഴിഞ്ഞു. മലയാളത്തിലും അങ്ങനൊക്കെ തന്നെ.

എന്തായാലും ഫയർ ഫോഴ്സ് ഇല്ലെന്നു വച്ച് മഴ ഒന്നും മുടങ്ങില്ല സിനിമയിൽ. അതിങ്ങനെ പെയ്തു കൊണ്ടേയിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.