2014 വര്‍ഷം മലയാളസിനിമയെ സംബന്ധിച്ചടത്തോളം ന്യൂജനറേഷന്‍ സിനിമകളുടെ കാലമായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ നിരവധി ചിത്രങ്ങള്‍ ഈ യുവാക്കള്‍ മലയാളസിനിമാലോകത്തേക്ക് കൊണ്ടുവന്നു. പുതുതലമുറയെ വിമര്‍ശിച്ചും പരിഹസിച്ചും സിനിമാലോകത്തുനിന്നു തന്നെ നിരവധിപേര്‍ രംഗത്തുവന്നെങ്കിലും അതിനയൊക്കെ മറികടന്ന് തങ്ങളുടേതായ ഒരിടം ചലച്ചിത്രലോകത്ത് സൃഷ്ടിക്കുകയും ചെയ്തു. പുതുതലമുറയുടെ സിനിമകള്‍ അത്രമോശമായിരുന്നില്ല എന്നു തെളിയിക്കുകയായിരുന്നു ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനവും.
മലയാളസിനിമയിലെ യുവതരംഗമായ നിവിന്‍ പോളിയും വിവാഹശേഷം അഭിനയരംഗത്തേക്ക് തിരികെ വന്നിട്ടില്ലാത്ത നസ്രിയയുമാണ് ഇത്തവണത്തെ സംസ്ഥാനചലച്ചിത്രപുരസ്കാരത്തില്‍ തിളങ്ങിയത്. പ്രഖ്യാപനത്തിന് മുന്‍പേ പുരസ്കാരപട്ടികയില്‍ നിവിന്‍റെ പേര് പറഞ്ഞു കേട്ടെങ്കിലും നസ്രിയയുടെ പുരസ്കാരം അപ്രതീക്ഷിതമായിരുന്നു.
സിനിമയില്‍ ഇരുവരുടെയും കരിയര്‍ ആരംഭിക്കുന്നതു തന്നെ ഒരേപോലെയാണ് അതേപോലെ തന്നെ ഒരേനേരത്തിലുമാണ്. അല്‍ഫോന്‍സിന്‍റെ ‘നേരം’ സിനിമയാണ് നസ്രിയ-നിവിന്‍ ജോഡികളെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതരാക്കിയത്. സിനിമയിലും ഇവര്‍ വിജയ ജോഡികളായിരുന്നു. ഓം ശാന്തി ഓശാന, ബാഗ്ലൂര്‍ ഡെയ്സ് തുടങ്ങിയ ചിത്രങ്ങളും മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറി.
ഓം ശാന്തി ഓശാനയിലെ അഭിനയത്തിനാണ് നസ്രിയയെ തേടി മികച്ച നടിക്കുള്ള പുരസ്കാരമെത്തിയത്. ഇതേ ചിത്രത്തിലെ അഭിനയം നിവിനും തുണയായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.