കലാഭവൻ മണിയുടെ മരണത്തിൽ കുടുംബത്തിനുള്ള സംശയം ന്യായമെന്ന് മണിയുടെ ഡ്രൈവർ പീറ്റർ മാധ്യമങ്ങളോട്. മദ്യം നൽകുന്നതിനെച്ചൊല്ലി സുഹ്യത്തുക്കളും കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. സഹായി മുരുകനെതിരെ നേരത്തെ കേസുകളുണ്ടായിരുന്നു. ടെലിവിഷൻ താരം സാബു മദ്യപിച്ചിരുന്നു. പീറ്റർ പറഞ്ഞു.
Kalabhavan Mani's driver speaks about allegations | Manorama News
ഫാം ഹൗസിൽ താനില്ലായിരുന്നെന്നും രാത്രി 11 മണി വരെയും അവിടെ ഉണ്ടായിരുന്നു. അവിടെ എനിക്ക് അറിയാവുന്നത് സാബുവിനെയും ജാഫർ ഇടുക്കിയെയുമായിരുന്നു. സാബുവിന് പോകണമെന്ന് പറഞ്ഞ് തിരിക്കുകൂട്ടിയിരുന്നു. മണിച്ചേട്ടനാണ് പറഞ്ഞത് എന്നോട് സാബുവിനെ കൊണ്ടെവിടാൻ പറഞ്ഞത്. പിന്നെ തിരിച്ചെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. പീറ്റർ പറഞ്ഞു. അതേസമയം മണി ആശുപത്രിയിലായ വിവരം തന്നിൽനിന്ന് മറച്ചുവച്ചെന്നും പീറ്റർ മാധ്യമങ്ങളോട് പറഞ്ഞു.