പ്രളയത്തില്‍ മുങ്ങിയ തമിഴ്‌നാടിന് സഹായ ഹസ്‌തവുമായി ഇറങ്ങിയ മലയാള സിനിമ താരങ്ങളെ അടക്കി വിമര്‍ശിച്ചയാളെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ചീത്തവിളിച്ചോടിച്ചു. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തില്‍ സഹായ വാഗ്‌ദാനവുമായി ഇറങ്ങിയ താരങ്ങളെ ഒന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കണ്ടില്ലല്ലോ എന്ന് ചോദിച്ചയാള്‍ക്കെതിരെ ഇംഗ്ലീഷിലും മലയാളത്തിലുമായി നല്ല നാടന്‍ പദപ്രയോഗത്തിലാണ് പ്രതാപ് പോത്തന്‍ പ്രതികരിച്ചത്.
വെള്ളപ്പൊക്കത്തില്‍ ചെന്നൈയെ രക്ഷിക്കണമെന്ന് പറഞ്ഞ് നിരവധി മലയാള സിനിമ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ എല്ലാ സഹായവും ചെന്നൈയ്‌ക്ക് കൊടുക്കുകയാണ്. ചെന്നൈയില്‍ നിക്ഷേപമുള്ളത് കൊണ്ടാണ് വെള്ളപ്പൊക്കത്തില്‍ സഹായ ഹസ്‌തവുമായി നിങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതാണ് എന്റെ ചോദ്യം, എന്തുകൊണ്ടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിങ്ങളുടെ ശബ്‌ദം ഉയരാത്തത്? ജോൺ എന്നയാൾ പ്രതാപ് പോത്തനോട് ഉന്നയിച്ച ചോദ്യം ഇതായിരുന്നു.
അതിനുള്ള അദ്ദേഹത്തിന്റെ മറുപടിയോ ? ഫെയ്സ്ബുക്കില്‍ താന്‍ കണ്ട ഏറ്റവും വൃത്തികെട്ട് മനുഷ്യന്‍ എന്നാണ് ജോണിനെ പ്രതാപ് പോത്തന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടെ രാഷ്‌ട്രീയം കളിക്കരുത്. ഇപ്പോള്‍ ഇതിനുള്ള സമയമോ സ്‌ഥലമോ അല്ല. തന്റെ രാജ്യം എന്ന് പറയുന്നത് കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ നീണ്ട് കിടക്കുന്നു. ഞാന്‍ ഒരു ഇന്ത്യനാണെന്നും പ്രതാപ് പോത്തന്‍ പറയുന്നു. മര്യാദ എന്തെന്ന് തന്റെ മാതാപിതാക്കള്‍ തനിക്ക് പഠിപ്പിച്ചിട്ടില്ലെ എന്നും പ്രതാപ് പോത്തന്‍ ചോദിക്കുന്നു. ഇത്തരത്തില്‍ വിമര്‍ശിച്ച് തുടങ്ങി അവസാനം പച്ചയ്‌ക്ക് ജോണിനെ തെറി വിളിച്ചാണ് പ്രതാപ് പോത്തന്റെ മറുപടി അവസാനിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ കൈവിട്ടും വാവിട്ടും സംസാരിക്കുന്ന ഒരുപാട് സെലിബ്രിറ്റികൾ ഉണ്ടെങ്കിലും ആദ്യമായാണ് ഒരു നടൻ ഇത്രയ്ക്ക് പച്ചയായി പ്രതികരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.