പ്രേമം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആന്‍റി പൈറസി സെല്ലിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച. റെയ്ഡില്‍ നിന്നും മറ്റുമായി പിടിച്ചെടുത്ത തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചില്ല.
പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക് ഫൊറന്‍സിക് പരിശോധനയ്ക്ക് കൊടുത്തില്ലെന്ന് മാത്രമല്ല ഇതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷയും നല്‍കിയില്ല. പരിശോധനഫലം ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് എന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.
നേരത്തെ പ്രേമം സിനിമയുടെ വ്യാജന്‍ ചോര്‍ന്ന സംഭവത്തില്‍ അറസ്റ്റ് ഉടനെന്ന് എസ്.പി പ്രതീഷ് കുമാര് അറിയിച്ചിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഫൊറന്‍സിക് റിസല്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നുമാണ് എസ്.പി പറഞ്ഞത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.