നിവിന്‍ പോളിക്ക് റേഞ്ചില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ശ്യാമപ്രസാദ്. തന്‍റെ വാക്കുകള്‍ ഒരു മൂന്നാംകിട മലയാളം ഫിലിം മാസിക വളച്ചൊടിച്ചെന്നും തെറ്റായ തലക്കെട്ട് നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ശ്യാമപ്രസാദ് പറഞ്ഞു.
മാത്രമല്ല ഞാന്‍ കൊടുത്ത അഭിമുഖത്തില്‍ പോലും അങ്ങനെയൊരു പ്രസ്താവന പറയുന്നില്ല. കഴിവുള്ള വളര്‍ന്നുവരുന്ന ഒരു നടന്‍റെ ഇപ്പോഴത്തെ പ്രശസ്തി മനസ്സിലാക്കി ചെയ്യുന്ന വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണിത്. ഈ തലക്കെട്ട് കണ്ട് തളരാന്‍ മാത്രം കഴിവില്ലാത്ത ആളല്ല നിവിന്‍ പോളിയെന്ന് മാസികയുടെ എഡിറ്റര്‍ മനസ്സിലാക്കണം. ഇത്തരം വ്യാജപ്രചരണങ്ങള്‍ വിശ്വസിക്കുന്ന ആളല്ല നിവിന്‍.
ഈ വാര്‍ത്തമൂലം ആളുകളില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്. ഒരു നടന്‍റെ കഴിവിനെ തള്ളിപ്പറയുന്നത് എന്‍റെ സ്വഭാവമല്ല. മലയാളസിനിമയില്‍ നിവിന്‍ ഇനിയും നല്ല കഥാപാത്രങ്ങളെ സംഭാവന ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശ്യാമപ്രസാദ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ശ്യാമപ്രസാദ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.