അമ്മയുടെ പ്രാർഥന ദൈവം കേട്ടൂ, സിദ്ധാർഥ് മടങ്ങി ജീവിതത്തിലേക്ക്.സിദ്ധാര്‍ഥ് ഭരതന്‍ നാളെ ആശുപത്രി വിട്ടേക്കും. ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ടെന്ന് കെപിഎസി ലളിത പറഞ്ഞു.
സിദ്ധാര്‍ഥിന്‍റെ കാലിന്‍റെ തുടയെല്ലില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഫിസിയോതെറാപ്പിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിദ്ധാര്‍ഥിനെ നടത്തിക്കാനും ശ്രമിച്ചിരുന്നു. പഴയതുപോലെ തന്നെ എല്ലാക്കാര്യങ്ങളും വ്യക്തമായി സിദ്ധാര്‍ഥിന് ഓര്‍മയുണ്ട്.
മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിച്ചതിനാലാണ് ഇത്രവേഗം സുഖം പ്രാപിച്ചതെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതർ പറഞ്ഞു. മെഡിക്കൽ ട്രസ്റ്റ് എംഡി പി.വി. ആന്റണി, ചികിൽസിച്ച ഡോക്ടർമാർ എന്നിവർക്കൊപ്പം സിദ്ധാർഥ് ആശുപത്രിയിലെത്തിയ മാധ്യമപ്രവർത്തകരെ കണ്ടു. അമ്മ കെപിഎസി ലളിതയും ഒപ്പമുണ്ടായിരുന്നു
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.