അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് കെ.ബി. ഗണേഷ്കുമാർ എംഎൽഎ കൈവശം വച്ചിരിക്കുന്നുവെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ശ്രീവിദ്യയുടെ സഹോദരൻ ശങ്കർരാമൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തി മൊഴി നൽകി. എസ്പി രാജ്പാൽ മീണയാണ് മൊഴി രേഖപ്പെടുത്തിയത്. ഇതു മൂന്നു മണിക്കൂറിലേറെ നീണ്ടു.
ശ്രീവിദ്യയുടേതെന്നു ഗണേഷ്കുമാർ അവകാശപ്പെടുന്ന വിൽപ്പത്രപ്രകാരം ഗണേഷ്കുമാർ ചെയ്യേണ്ട കാര്യങ്ങൾ ഒൻപതു വർഷമായി ചെയ്യുന്നില്ലെന്നും വിൽപ്പത്രം തന്നെ വ്യാജമാണെന്നുമാണു മൊഴി. ശ്രീവിദ്യയ്ക്ക് അവസാനകാലത്തു മരുന്നു നൽകാൻ കൂടെയുള്ളവർക്കു കഴിഞ്ഞിട്ടില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ദരിദ്രയായി മരിക്കേണ്ടയാളായിരുന്നില്ല ശ്രീവിദ്യയെന്നും അവരുടെ സ്വത്തിന് എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും സഹോദരൻ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.